കാണ്‍പൂര്‍:വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകരിയുടെ മുകളിലൂടെ അയല്‍വാസിയുടെ കാര്‍ കയറിയിറങ്ങി. കുട്ടി തല്‍ക്ഷണം മരിച്ചു. കാണ്‍പൂരിലെ ബാര- 7 ഏരിയയില്‍ ആണ് ദാരുണമായ സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടേ ശരീരത്തിലൂടെ അയല്‍വാസിയുടെ കാര്‍ കയറി ഇറങ്ങുക ആയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് വസയുകാരി റോഡിലിറങ്ങി. ഈ സമയത്താണ് അയല്‍വാസി കാറുമായെത്തിയത്. മുന്നില്‍ കുഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിക്കാതെ ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ എവിടെയോ തട്ടിയെന്ന് മനസിലായിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ലെന്നും കുഞ്ഞ് അപകടത്തില്‍ പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ ഇയാള്‍ വാഹനമോടിച്ച് പോയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

വാഹനം തട്ടിയെന്ന് മനസിലായിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. റോഡിലിരിക്കുന്ന കുട്ടിയെ കാര്‍ ഇടിക്കുന്നതും പിന്നീട് ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറുന്നതും വീഡിയോയില്‍ കാണം. അപകടം നടക്കുന്ന സമയത്ത് ഒരു ബൈക്കും ഇവരെ കടന്നുപോയിരുന്നു. വീടിനടുത്ത് തന്നെ താമസിക്കുന്ന ആളാണ് മകളെ ഇടിച്ചിട്ടതെന്ന് രണ്ട് വയസുകാരിയുടെ പിതാവ് രോഹിത് സിംഗ് പറഞ്ഞു.