ബെംഗളൂരു: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിൽ പ്രതികാരമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ നടന്നത് ക്രൂര പീഡനം. ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കേസിൽ രവികുമാർ (39) എന്നയാളെ മദനായകഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു പ്രതിയുടെ കയ്യിൽ നിന്നും പണം വാങ്ങിയത്.

70,000 രൂപ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയുടെ കയ്യിൽ നിന്ന് കടം വാങ്ങിയിരുന്നു. 30,000 രൂപ മുന്നേ മടക്കി നൽകിയിരുന്നു. ബാക്കി 40,000 രൂപ പലിശ സഹിതം നൽകണമെന്ന് പറഞ്ഞ് രവികുമാർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീട്ടിൽ പെൺകുട്ടി മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്. ശേഷം പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.