- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓരോന്ന് മിണ്ടിയും പറഞ്ഞും സൗഹൃദം തുടങ്ങി; ഇടയ്ക്ക് മയക്കുമരുന്ന് കേസിൽ അകത്തായി കലിപ്പൻ; പുറത്തിറങ്ങിയപ്പോൾ ഇനി ഒരു ബന്ധവും വേണ്ടെന്ന് പറഞ്ഞതിൽ പക; ബസ്റ്റോപ്പിൽ നിന്ന യുവതിയെ കുത്തി വീഴ്ത്തി 56-കാരൻ; മാരക പരിക്ക്; ഒടുവിൽ പോലീസിനെ കണ്ടപാടെ പ്രതി ചെയ്തത്!
കോഴിക്കോട്: സൗഹൃദം വേര്‍പ്പെടുത്തിയെന്ന ഒരൊറ്റ കാരണത്തിൽ യുവതിയെ ആക്രമിച്ച് പ്രതി. കേസിൽ പ്രതി സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓരോന്ന് മിണ്ടിയും പറഞ്ഞും പ്രതിയുമായി യുവതി അടുപ്പത്തിൽ ആവുകയായിരുന്നു. ഇടയ്ക്ക് സലീം ജയിലിൽ കിടന്നതോടെ യുവതി ഇയാളുമായി സൗഹൃദം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ പക പൂണ്ട പ്രതി യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കോഴിക്കോട് ആണ് സംഭവം നടന്നത്.
താനുമായുള്ള സൗഹൃദം വേര്‍പ്പെടുത്തിയെന്ന പേരില്‍ യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമി(56)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന് അടുത്തായുള്ള ഒുടുമ്പ്ര ബസ് സ്റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയ ഇയാള്‍ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ലഹരിക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ ആയതിനെ തുടര്‍ന്ന് യുവതി ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.
അതുപോലെ, വടകരയിലും സമാന സംഭവം നടന്നിരുന്നു. മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അഴിയൂര്‍ സ്വദേശി കൈലാസ് നിവാസില്‍ ആര്‍കെ ഷിജു(39)വിനാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ ചോമ്പാല പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഷിജു വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. പുഴക്കല്‍ നടേമ്മല്‍ റോഡില്‍ വച്ച് അഞ്ചംഗ സംഘം യുവാവിനെ തടഞ്ഞുവെക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നു.