പാലക്കാട്: സൈന്യത്തില്‍ ജോലി കിട്ടിയ കാമുകള്‍ ബന്ധം ഉപേക്ഷിച്ചു. പാലക്കാട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ഗ്രീഷ്മ എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. കാമുകള്‍ പറ്റിച്ചു എന്നാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു.

കാമുകന്‍ ബന്ധം ഉപേക്ഷിച്ചതിന്റെ മനോവേദനയിലാണ് ജീവനൊടുക്കിയതെന്ന് ഗ്രീഷ്മയുടെ കുടുംബം ആരോപിച്ചു. കാമുകന്‍ കബളിപ്പിച്ചത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. ശനിയാഴ്ചയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. മരിക്കുന്നതിന്റെ തലേന്ന് ഗ്രീഷ്മയും പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈന്യത്തില്‍ ചേര്‍ന്ന് ശേഷം ഉപേക്ഷിച്ചെന്നും എങ്ങനെയെങ്കിലും വിളിക്കാന്‍ വഴിയുണ്ടാക്കണമെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. പിന്നലെ ഗ്രീഷ്മ ആത്മഹത്യ ചെയ്യുകയായിരുന്നു.

തന്റെ പെങ്ങള്‍ക്ക് നീതി കിട്ടണമെന്നും സൈനികനായി ജോലി ചെയ്യാന്‍ അവന് അര്‍ഹതയില്ലെന്നും ഗ്രീഷ്മയുടെ സഹോദരന്‍ പറഞ്ഞു. അവന്‍ ജോലി കിട്ടിയതോടയാണ് ഗ്രീഷ്മയുമായി അകന്നത്. അവന് ജോലി കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഗ്രീഷ്മയാണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. അവന്റെ വീട്ടിലും എല്ലാവര്‍ക്കും ഇരുവരുടെയും പ്രണയം അറിയമായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഗ്രീഷ്മയുടെ വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. കാമുകന്‍ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റുമൊക്കെയാണ് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നത്.