- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് 49കാരന് ക്രൂര മർദ്ദനം; ആന്തരികമായി മാരക ക്ഷതമേറ്റ ജെയ്‌സന്റെ ചെറുകുടൽ പത്ത് സെൻ്റീമീറ്ററോളം മുറിച്ചുമാറ്റി; പ്രതികൾ ഒളിവിലെന്ന് പോലീസ്; കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാതെ പടിഞ്ഞാറത്തറ പോലീസിന്റെ കള്ളക്കളി
കൽപ്പറ്റ: കുപ്പാടിത്തറയിൽ 49കാരനെ ക്രൂരമായി മർദിച്ച പ്രതികളെ പോലീസ് പിടികൂടാൻ മടിക്കുന്നത് ഉന്നത തല സമ്മർദ്ദം കാരണമെന്ന് ആരോപണം. വയനാട് കുറുമണി സ്വദേശിയായ ജെയ്‌സണാണ് നാലംഗ സംഘത്തിന്റെ ക്രൂര മർദനമേറ്റത്. അക്രമത്തെ തുടർന്ന് 49കാരന്റെ കുടൽ പത്ത് സെൻ്റീമീറ്ററോളം മുറിച്ചുമാറ്റിയിരുന്നു. കടം കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ക്രൂരത. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാൻ പോലീസിനായിട്ടില്ല. കുറുമണി സ്വദേശികളായ വിനോദ്, രഞ്ജിത്ത്, പ്രകാശൻ, അനീഷ് എന്നിവരെ കേസിലെ പ്രതികൾ. വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ പുറത്ത് വിലസി നടക്കാൻ പോലീസ് ഒത്താശ ചെയ്യുകയാണെന്നാണ് കുടുംബത്തിന്റെ പരാതി. ജെയ്‌സൺ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞമാസം 20നാണ് സംഭവം. കടം വാങ്ങിയ കുപ്പാടിത്തറ സ്വദേശി വിനോദിൻ്റെ നേതൃത്വത്തിൽ ജെയ്സണെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദനം. കടം കൊടുത്ത 2500 രൂപ തിരിച്ചുചോദിച്ചതിനാണ് പി.സി.ജെയ്സണെ നാലംഗ സംഘം വളഞ്ഞിട്ട് മർദിച്ചത്. അക്രമത്തിൽ ബോധം നഷ്ടമായ ജെയ്‌സണെ സംഭവസ്ഥലത്ത ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. അയൽവാസിയാണ് വഴിയിൽ കിടന്ന ജെയ്‌സണെ അയൽവാസിയാണ് വീട്ടിൽ എത്തിച്ചത്. പിറ്റേന്ന് രാവിലെ ജെയ്‌സൺ വീട്ടുകാർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തെ തുടർന്ന് ആന്തരികമായി മാരക ക്ഷതമേറ്റതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പരാതിയെ തുടർന്ന് കഴിഞ്ഞ മാസം 24നാണ് പടിഞ്ഞാറത്തറ പോലീസ് കേസെടുത്തത്. കുറുമണി സ്വദേശികളായ വിനോദ്, രഞ്ജിത്ത്, പ്രകാശൻ, അനീഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാൻ പോലീസിനായിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവം വാർത്തയായതോടെ പോലീസിനെതിരെ വലിയ വിമർശനമാണുയർന്നത്. ഇതോടെ കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാൽ ഇത് പരാതിക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമായിരുന്നു എന്നാണ് സൂചന.
ആക്രമത്തിൽ ആന്തരികമായി മാരക ക്ഷതമേറ്റ ജെയന്റെ ചെറുകുടൽ പത്ത് സെൻ്റീമീറ്ററോളം മുറിച്ചുമാറ്റേണ്ടിവന്നു. കൂലിപ്പണിക്കാരനായിരുന്ന ജെയ്‌സണായിരുന്നു കുടുംബത്തിന്റെ അത്താണി. കോഴിക്കോട് മെഡിക്കൽ കോളേജ് ചികിൽസയിലുള്ള ജയ്സൺ ഇപ്പോളും അതീവ ഗുരുതരമാണ്. സംഭവത്തിൽ കേസെടുത്തിട്ടും ന്യായമായ രീതിയിൽ അന്വേഷണം നടത്താൻ പോലീസിനായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികളാണ് നാളിതുവരെ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കുടുംബത്തിന്റെ പരാതിയിൽ നിസാര വകുപ്പ് ചുമത്തിയാണ് എഫ്.ഐ.ആർ ഇട്ടത്. പ്രതികൾ പോലീസിന് മുന്നിലൂടെ വിലസിയിട്ടും അനക്കമില്ല.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇവരെ അറസ്റ്റുചെയ്യാതെ പടിഞ്ഞാറേത്തറ പോലീസ് പ്രതികളെ സഹായിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. കൂലിപ്പണി ചെയ്ത് ജീവിച്ചിരുന്ന ജയ്സൺ കുടുംബത്തിന് വീടില്ല. ഒരു ഷെഡ്ഡിലാണ് താമസം. പ്രതികളെ വേഗത്തിൽ പിടികൂടണം എന്ന് ആവശ്യപ്പെട്ട് ഇവർ ജില്ലാ കലക്ടർക്കും എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ അധികമായി ചുമത്തിയെന്നും പ്രതികൾ ഒളിവിലാണ് എന്നുമാണ് പടിഞ്ഞാറേത്തറ പോലീസിൻ്റെ വിശദീകരണം. അതേസമയം, തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ജെയ്‌സന്റെ ബന്ധുക്കൾ. തെളിവുകൾ ഉണ്ടായിട്ടും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ബന്ധുക്കളടെ ആരോപണം.