- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൻ ഉറങ്ങും നേരം കാമുകനെ വീട്ടിൽ വിളിച്ച് കയറ്റി ഭാര്യ ബുദ്ധി; കിടപ്പുമുറിയിലെ കാഴ്ച കണ്ട് ഭർത്താവ് പതറി; തർക്കത്തിനിടെ കലിമൂത്ത് അരുംകൊല; കേസിൽ തുമ്പായത് സിസിടിവി ദൃശ്യങ്ങൾ; മൂന്നാം നാൾ തൃക്കണിൽ എല്ലാം തെളിഞ്ഞു; യൂട്യൂബർ രവീണയുടെ കള്ളത്തരം പോലീസ് പൊളിച്ചടുക്കിയത് ഇങ്ങനെ!
ഭിവാനി: പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടർന്ന് സ്വന്തം ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി. ദുപ്പട്ട ഉപയോഗിച്ചാണ് ഭാര്യ സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കാമുകന്റെ സഹായത്തോടെ യുവതി മാലിന്യത്തില്‍ തള്ളുകയായിരുന്നു. ഹരിയാനയിലെ ഹിസാറിലാണ് നാടിനെ നടുക്കിയ സംഭവം. ഇപ്പോഴിതാ, കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. ഡ്രൈവറായ പ്രവീൺ 2017ലാണ് യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ രവീണയെ കല്യാണം കഴിക്കുന്നത്. വിവാഹ ബന്ധത്തിൽ ഇവര്‍ക്ക് ആറ് വയസുള്ള മകനും ഉണ്ട്. പക്ഷെ അവരുടെ ബന്ധം പതിയെ വഷളായി തുടങ്ങിയിരുന്നു. യൂട്യൂബിലെ തന്റെ ഫാൻസും ഫോളോവേഴ്‌സിനെയും ചൊല്ലി എന്നും വീട്ടിൽ വഴക്ക് ആയിരിന്നു.
റെവാരിയിലെ ജൂഡി ഗ്രാമത്തിലാണ് രവീണ താമസിക്കുന്നത്. കുറച്ച് ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്ന ഇവര്‍ കൂടുതൽ റീലുകളും വീഡിയോകളും നിര്‍മിച്ച് കൂടുതൽ സജീവമാകാൻ ശ്രമിച്ചു. ഈ ഇടപെടൽ അവളും പ്രവീണും തമ്മിലുള്ള തർക്കത്തിന് കാരണമായി. ഏകദേശം ഒന്നര വർഷം മുമ്പ്, ഹിസാറിലെ പ്രേംനഗറിൽ നിന്നുള്ള മറ്റൊരു യൂട്യൂബർ സുരേഷിനെ ഇൻസ്റ്റാഗ്രാമിൽ രവീണ പരിചയപ്പെട്ടതോടെ, കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ഇൻസ്റ്റഗ്രാം സൗഹൃദം വൈകാതെ അടുത്ത ബന്ധത്തിലേക്ക് മാറി.
കൃത്യത്തിനെ കുറിച്ച് പോലീസ് പറയുന്നതനുസരിച്ച്, മാർച്ച് 25 ന് രാത്രി പ്രവീൺ വീട്ടിലെത്തിയപ്പോൾ രവീണയും സുരേഷും അടുത്ത് ഇടപഴകുന്നത് കണ്ടു. തുടർന്നുണ്ടായ തര്‍ക്കത്തിനിടെ, രവീണയും സുരേഷും ചേര്‍ന്ന് പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നു. പ്രീവീണിനെ ഇരുവരം ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഈ സമയം ഇവരുടെ മകൻ വീട്ടിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
സംശയം ഇല്ലാതിരിക്കാൻ, അവർ പ്രവീണിന്റെ മൃതദേഹം ഒരു ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഭിവാനിയിലെ ദിനോദ് റോഡിലെ ഒരു അഴുക്കുചാലിൽ തള്ളുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം, പോലീസും പ്രവീണിന്റെ കുടുംബവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെടുത്തത്.
മണിക്കൂറുകളോളം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതിലാണ് സംഭവത്തിൽ തുമ്പ് ലഭിച്ചത്. ഒരു പൂന്തോട്ടത്തിന് സമീപം ഒരു മോട്ടോർ ബൈക്കിൽ ഹെൽമെറ്റ് ധരിച്ച ഒരാൾ, രവീണ പിൻസീറ്റിൽ ഇരിക്കുന്നതും കണ്ടു. ഇവര്‍ക്കിടയിലായി ഒരു തളർന്ന ശരീരം പോലെ തോന്നിക്കുന്ന എന്തോ ഇരിക്കുന്ന വ്യക്തമല്ലാത്ത ദൃശ്യങ്ങളുണ്ടായിരുന്നു. ഒടുവിൽ ദൃശ്യങ്ങൾ കണ്ടതോടെ രവീണ പൊട്ടിക്കരഞ്ഞു. ഒടുവിൽ ഇവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കാമുകൻ സുരേഷിനായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതും പോലീസ് പറഞ്ഞു.