തിരുവനന്തപുരം: പത്തോളം വിവാഹ തട്ടിപ്പുകൾ നടത്തി പിടിയിലായിട്ടും കൂസലില്ലാതെയാണ് രേഷ്മ പോലീസിനോട് സംസാരിച്ചത്. എന്നെ ജയിലിൽ അടയ്ക്കണം. പുറത്തിറക്കരുത്. പുറത്തിറങ്ങിയാൽ തെറ്റുകൾ ആവർത്തിക്കുമെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. സ്നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങൾ തേടിപോയതെന്നാണ് രേഷ്‌മയുടെ മൊഴി. ഓൺലൈൻ മാട്രിമോണിയലിലൂടെയാണ് വിവാഹ പരസ്യം നൽകുന്നത്. ആദ്യം അമ്മയെന്നു പറഞ്ഞു സംസാരിക്കുന്നതും പിന്നീട് വധുവെന്ന രീതിയിൽ സംസാരിക്കുന്നതും രേഷ്മ തന്നെയായിരുന്നു. രേഷ്മയുടെ അമ്മ ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നതെന്നാണ് വിവരം. സംസ്‌കൃതത്തിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന രേഷ്‌മ വിദ്യാഭ്യാസ രാഷ്ട്രീയത്തിലും സജീവമായിരുന്നു.

എകെആർഎസ്എ എന്ന ഗവേഷകരുടെ സംഘടനയുടെ പ്രസിഡന്റായും രേഷ്മയെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിവരവും മറുനാടനാണ് പുറത്ത് കൊണ്ട് വന്നത്. ദിവസമാണ് റേഷൻ പിടിയിലായത്. രേഷ്മയുടെ വിവാഹ തട്ടിപ്പ് വാർത്തകൾ അക്ഷരാർത്ഥത്തിൽ ഒപ്പം പേടിച്ചിരുന്നവരെ പോലും ഞെട്ടിച്ച് കളഞ്ഞു. ഉദയംപേരൂർ സ്വദേശിയാണ് 30കാരിയായ രേഷ്മ. പത്തുപേരെ രേഷ്മ വിവാഹം ചെയ്തതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന രേഷ്മയെ ചോദ്യം ചെയ്താലേ വിവാഹത്തട്ടിപ്പിനു പിന്നിലെ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകൂ. ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് പിടിയിലായത്.

2014ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022ൽ വിവാഹം ചെയ്തു. ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു. വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണു വിവരം. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇതിനിടയിൽ രേഷ്മയ്ക്ക് ഒരു മകനും ജനിച്ചു. ഇപ്പോൾ കുഞ്ഞിന് രണ്ട് വയസ്സുണ്ട്. പിടിയിലാകുമ്പോൾ ആര്യനാട് പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു.

വിവാഹ ആലോചന നടന്ന മറ്റൊരു യുവാവാണ് രേഷ്മയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഇവിടെയാണ് പഞ്ചായത്ത് അംഗവുമായി കല്യാണം നടക്കാനിരുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ പല സ്ഥലങ്ങളിൽ നിന്നും മുങ്ങിയിരുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനത്തില്‍ നിന്നിറങ്ങി താലിമാലയും ആഭരണങ്ങളുമായി മുങ്ങിയ സന്ദർഭവങ്ങളുമുണ്ട്. ബിഹാറിലെ സ്കൂളിൽ അധ്യാപികയാണെന്നും പറഞ്ഞിട്ടുണ്ട്. വിവാഹം കഴിച്ചവരുടെ വീടുകളിലേക്ക് ഇടയ്ക്കിടെ വിളിക്കാറുള്ളതിനാൽ ആർക്കും അധികം സംശയമുണ്ടായിട്ടില്ല. അതേസമയം, തട്ടിപ്പുകളെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.