ബ്രസീൽ: നമ്മുടെ സമൂഹത്തിൽ ഓരോ ദിവസവും ഇപ്പോൾ കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. നിസാര വിഷയങ്ങൾക്ക് പോലും ആളുകളെ കൊല്ലാൻ അവർ പ്രേരിതരാകുന്നു.അങ്ങനെ ഒരു അരുംകൊലയാണ് ബ്രസീലിൽ നടന്നിരിക്കുന്നത്. ഗർഭിണിയായ അയൽക്കാരിയെ വീട്ടിലേക്ക് പ്രലോഭിപ്പിച്ച് വിളിച്ച് വരുത്തി യുവതി ഗർഭിണിയെ വെട്ടികൊലപ്പെടുത്തി.

പിന്നീടുള്ള അന്വേഷണത്തിൽ സിനിമയെ വെല്ലുന്ന കഥയാണ് പുറത്തുവന്നത്. കുഞ്ഞുങ്ങൾ ഇല്ലാത്ത യുവതി വലിയ നിരാശയിൽ ആയിരിന്നു ജീവിതം മുൻപോട്ട് കൊണ്ട് പോയത്. കുഞ്ഞ് ഇതുവരെ ആയില്ലേ? എന്ന ചോദ്യത്തിൽ അവൾ പലപ്പോഴും കരഞ്ഞു പോയിട്ടുണ്ട്‌. അങ്ങനെയാണ് തന്റെ വീടിന് അടുത്തുള്ള യുവതി ഗർഭിണിയാകുന്നത്. ഇത് മനസിലാക്കിയ യുവതി അവരെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു.

ശേഷം ഇവർ നടത്തിയത് സിനിമയെ പോലും കാണാത്ത ഒരു കൊലപാതകമാണ്. ഇവർ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരു 'ബഗ്ഗി' (കുഞ്ഞിനെ ഇരുത്തി ഉരുട്ടി കൊണ്ടുപോകുന്ന വസ്തു) വാഗ്ദാനം ചെയ്താണ് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയത്. ശേഷം വീട്ടിൽ എത്തിയ ഗർഭിണിയെ ഇവർ അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരിന്നു. ഇവർ കുറ്റകൃത്യം നടത്തിയത് ഗർഭസ്ഥ ശിശുവിനെ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്താൻ വേണ്ടിയായിരുന്നു. സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

കൊലപാതകത്തിൽ ഇരയായ പോള ജനിന ഫെരേര മെലോ (25) ചൊവ്വാഴ്ച ബ്രസീലിലെ പോർട്ടോ അലെഗ്രെയിലുള്ള കൊലയാളിയുടെ അപ്പാർട്ട്മെൻ്റിലേക്ക് പ്രലോഭിപ്പിച്ച് വിളിച്ച് വരുത്തി. പിന്നാലെ തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരു പുതിയ കുഞ്ഞ് ബഗ്ഗി വാഗ്ദാനം ചെയ്തു. ശേഷം അവളെ അതിക്രൂരമായി കൊലപ്പെടുത്തുകയും കത്തി ഉപയോഗിച്ച് ഭ്രൂണം മുറിക്കുകയും ചെയ്തു.

സംഭവത്തിൽ പോലീസ് ഇതുവരെ പ്രതിയായ യുവതിയുടെ പേര് വെളുപ്പെടുത്തിയിട്ടില്ല. പോലീസ് പറയുന്നത് ഇങ്ങനെ, പ്രതി കൊലപതാകം നടത്തിയതിന് ശേഷം അവളുടെ കുഞ്ഞാണെന്ന് വരുത്തി തീർക്കാൻ കാണിച്ചത് സിനിമയെ പോലും വെല്ലുന്ന രീതിയിലാണ്. അവൾ ആദ്യം പോലീസിനോട് പറഞ്ഞത് വീട്ടിൽ തനിച്ചാണ് പ്രസവിച്ചതെന്ന്. തുടർന്ന് യുവതി കുഞ്ഞിന്റെ കാലുകളിലും തറയിലും രക്തം പുരട്ടി കുഞ്ഞിനെ അവളുടെ കാലുകൾക്കിടയിൽ കിടത്തി. ശേഷം താൻ പ്രസവിച്ചതായി വരുത്തി തീർക്കാൻ ശ്രമിച്ചു.

പക്ഷെ സംഭവ സ്ഥലം പരിശോധിച്ചപ്പോൾ തന്നെ പൊലീസിന് സംശയം തോന്നി അങ്ങനെയാണ് ഞെട്ടിപ്പിക്കുന്ന കൊലപതാകം പുറം ലോകം അറിയുന്നത്. കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഡോക്ടർമാരുടെ പരിശോധനയിൽ യുവതി കുഞ്ഞിൻ്റെ അമ്മയല്ലെന്ന് തെളിഞ്ഞു. കൊലപാതകത്തിൽ യുവതി അറസ്റ്റിലായെന്നും മൃതദേഹം മറച്ചുവെച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട ഗർഭിണി സ്വന്തം കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നതിൽ വലിയ സന്തോഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ കണ്ണീരോടെ പറഞ്ഞു. പോള തന്റെ കുഞ്ഞിനായി വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും നേരത്തെ തന്നെ വാങ്ങിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.