നര്‍സിംഗ്പുര്‍ (മധ്യപ്രദേശ്): ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിൽ ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തെ ഊർജിതമാക്കി പോലീസ്. സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിയിലേക്കു കയറിയ അജ്ഞാതന്‍ സന്ധ്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് ആശുപത്രിയില്‍ കാത്തിരുന്ന നിരവധി പേരാണ് കത്തി കൊണ്ടുള്ള ആക്രമണം നേരില്‍ കണ്ടത്. ആശുപത്രിയിലെ നിലവിളി കേട്ട് ഉടനടി ഓടിയെത്തിയതായും സന്ധ്യയ്ക്ക് പ്രഥമാശുപത്രിയൊരുക്കിയതായും സിവില്‍ സര്‍ജന്‍ ഡോ. ജി.സി. ചൗരസ്യ മാധ്യമങ്ങളോട് പറഞ്ഞു.

സന്ധ്യയുമായി അടുപ്പം ഉള്ളയാലാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായി സ്ഥലത്തും സമീപപ്രദേശങ്ങളിലും വന്‍തോതില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഗൗരവ് ഘാട്ടെ അറിയിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. സംഭവം ആശുപത്രി സുരക്ഷയില്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.