കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റ് ചിക്ലിത്സയിലായിരുന്ന അഞ്ചുവയസുകാരൻ പേവിഷബാധയേറ്റു മരിച്ചു. തമിഴ്‌നാട് സേലം സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്. പയ്യാമ്പലം റോഡിലെ ശ്രീനാരായണ ഗുരു പാർക്കിന് സമീപത്തു നിന്നുമാണ് തെരുവ്നായ കളിച്ചു കൊണ്ടിരിക്കെ കുട്ടിയെ കടിച്ചു പരുക്കേൽപ്പിച്ചത്. ഇതേതുടർന്ന് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ചികില്‍സയിലായിരിക്കെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

ഈക്കഴിഞ്ഞ ജൂൺ17 നാണ് കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പയ്യാമ്പലത്തുവെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. കണ്ണൂർജില്ലാ ആശുപത്രിയില്‍ നിന്നും കുത്തിവയ്പ്പ് എടുത്തുവെങ്കിലും പേവിഷബാധ സ്ഥീരീകരിക്കുകയായിരുന്നു. വലത് കണ്ണിന്റെ ഭാഗത്തും ഇടതും കണ്ണിനുമാണ് കുട്ടിക്ക് കടിയേറ്റത്.

ഏറെക്കാലമായി കണ്ണൂർ നഗരത്തിൽ രക്ഷിതാക്കളോടൊപ്പം കണ്ണൂർ നഗരത്തിൽ താമസിച്ചു വരികയാണ് ഹരിത്ത്. മെയ് 31ന് പയ്യാമ്പലംഎസ് എൻ പാർക്കിന് സമീപത്ത് വെച്ചാണ് റോഡരികിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാഴ്ച്ച മുൻപ് കണ്ണൂർ നഗരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ള നൂറോളം വഴി യാത്രക്കാർക്കാണ് കടിയേറ്റത്. ഇതേ തുടർന്ന് കണ്ണൂർ നഗരത്തിലെത്തുന്നവർ ഭീതിയിലാണ്.