വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു. ഓർക്കാട്ടേരി സ്വദേശി അർജുൻ സിയൂസിനെയാണ് (36) വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എം. ഷീജ വെറുതെവിട്ടത്. 2017ൽ മുഖ്യമന്ത്രി പിണറായി വിജയനെ കൊലയാളി എന്ന് വിളിച്ച് പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ഡിവൈഎഫ്ഐ പ്രവർത്തകൻ വി.പി. ഷാജു ഡി.ജി.പിക്കയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അർജുനെതിരെ കേസെടുത്തത്. പ്രതി കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെ വിടുകയായിരുന്നു. പ്രതിക്കായി അഡ്വ. ഇ. ഹരീഷ് ഹാജരായി.