- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും വിചാരിക്കാൻ പറ്റാത്ത സ്പീഡിൽ ഒരു പിക്കപ്പ് വാൻ പോയതും ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ഹൃദയം നുറുങ്ങുന്ന കാഴ്ച; അപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം
തിരുവനന്തപുരം: നെടുമങ്ങാട് പത്താം കല്ലിന് സമീപം പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. അരുവിക്കര തമ്പുരാൻപാറ സ്വദേശി പ്രേമകുമാരി (54), മകൻ ഹരികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. രാത്രിയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
നെടുമങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിില്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അമിതവേഗതയാണോ അതോ പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ എത്തിയ ഈ വാർത്ത പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി. റോഡിലെ അമിതവേഗതയും അശ്രദ്ധയും ഇത്തരം ദാരുണമായ അപകടങ്ങൾക്കിടയാക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.




