ചെന്നൈ: ചെന്നൈയില്‍ ഗോള്‍പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴുവയസുകാരന് ദാരുണാന്ത്യം. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന്‍ അദ്വിക് ആണ് മരിച്ചത്. ആവഡിയിലെ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അദ്വിക്. ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് സംഭവം നടന്നത്.

കല്ലില്‍ ഉറപ്പിച്ചാണ് ഗോള്‍പോസ്റ്റ് നിര്‍ത്തിയിരുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ വൈകിട്ട് കളിക്കുന്നതിനിടെ പോസ്റ്റ് മറിയുന്നത് കണ്ട് കുട്ടി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും തലയില്‍ വീഴുകയായിരുന്നു. പരിക്കേറ്റ അദ്വികിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നൈ ആവഡിയില്‍ വ്യോമസേന ജീവനക്കാരനാണ് അദ്വികിന്റെ അച്ഛന്‍ രാജേഷ്.

ചെന്നൈ ആവഡിയില്‍ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്റെ അച്ഛന്‍ രാജേഷ്. സംസ്‌കാരം നാളെ രാവിലെ 11ന് തിരുവല്ലയില്‍ നടക്കും.