തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത. മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നതാണ് പ്രശ്‌നമായി സമസ്ത ഉന്നയിക്കുന്നത്. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വര്‍ധിപ്പിച്ചുകൊണ്ടാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നത്. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ രാവിലെ 9.15ന് ക്ലാസ് തുടങ്ങി 4.15 അവസാനിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം.