അഹ്‌മദാബാദ്: സംഗീത സംവിധായകന്റെ തിരോധനത്തിലെ അന്വേഷണം അഹമ്മദാബാദ് വിമാന ദുരന്തത്തിലേക്കും നീളുന്നു. സംവിധായകനെ ദിവസങ്ങളായി കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഹ്‌മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചോയെന്ന് സംശയിച്ച് കുടുംബം. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റര്‍ അകലെയാണ്.

നരോദയിലെ താമസക്കാരനായ മഹേഷ് കലാവാഡിയയെയാണ് കാണാതായത്. മ്യൂസിക് ആല്‍ബങ്ങളുടെ സംവിധായകനായ അദ്ദേഹം സംഭവം നടന്ന ദിവസം ഉച്ചക്ക് ലോ ഗാര്‍ഡന്‍ പ്രദേശത്ത് ഒരാളെ സന്ദര്‍ശിക്കാന്‍ പോയിരുന്നതായി ഭാര്യ ഹേതല്‍ പറഞ്ഞു. അഹ്‌മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറയന്നുയര്‍ന്ന വിമാനം മേഘാനി നഗറിലെ മെഡിക്കല്‍ കോളജ് കാമ്പസില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് വിമാനത്തിലെ 241 യാത്രക്കാര്‍ക്ക് പുറമെ വിമാനം പതിച്ചയിടത്തെ 29 പേരും കൊല്ലപ്പെട്ടിരുന്നു.

മഹേഷ് 1.14ന് ഫോണില്‍ വിളിച്ച് മീറ്റിങ് കഴിഞ്ഞുവെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞു. കുറേ നേരം കഴിഞ്ഞ് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അവസാന ലൊക്കേഷന്‍ അപകടം നടന്ന സ്ഥലത്ത് നിന്നും 700 മീറ്റര്‍ അകലെയാണ് എന്ന് പറഞ്ഞു. 1.40നാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയിട്ടുള്ളത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ സ്‌കൂട്ടറോ കണ്ടെത്താനായിട്ടില്ലെന്നും ഹേതല്‍ പറഞ്ഞു.

അധികൃതരുടെ ആവശ്യപ്പെട്ടതുപ്രകാരം ബന്ധുക്കള്‍ ഡി.എന്‍. സാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പെട്ട നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അഹ്‌മദാബാദ് വിമാന ദുരന്തം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും 47 മൃതദേഹങ്ങള്‍ മാത്രമാണ് ഇതിവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇതില്‍ 24 മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയത്.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മുപ്പത്തിയൊന്ന് മൃതദേഹംങ്ങള്‍ തിരിച്ചറിഞ്ഞു. ഇരുന്നൂറിലധികം ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്.എ എ ഐ ബി യുടെ വിദഗ്ധ സംഘം ഇന്നലെ ദുരന്ത സ്ഥലം പരിശോധന നടത്തി. 270 മൃതദേഹങ്ങളില്‍ 31 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ ആയത്. കുടുംബാംഗങ്ങള്‍ നല്‍കിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ അടക്കം 19 മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കി.

200ലധികം ഡിഎന്‍ സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയരൂപാണി, മലയാളി നേഴ്സ് രഞ്ജിത എന്നിവരുടെ ഡിഎന്‍എഫലവും ലഭ്യമായിട്ടില്ല. ഡിഎന്‍എ പരിശോധന വേഗത്തില്‍ ആക്കി മൃതദേഹം വിട്ടുനില്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താനുള്ള വിദഗ്ധ സമിതികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും സ്ഥലത്ത് സന്ദര്‍ശനം നടത്തി. വിമാന ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയും അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദ്, വിമാന ദുരന്തം, സംവിധായകന്‍, മരണം