- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കം..റൈഡ് എ സ്ലീപ്പർ..; എല്ലാവരും നല്ല ശാന്തമായി ഇരിക്കുന്നു; ചിലർ തറയിൽ കിടന്നുറങ്ങുന്നു; ഞാൻ പ്രതീക്ഷച്ചതിനെക്കാളും വേഗത്തിൽ എൻജിൻ കുതിക്കുന്നു..!!; ഏറെ ആഗ്രഹിച്ച് ഇന്ത്യൻ റെയിൽവെയിൽ യാത്ര ചെയ്ത് കനേഡിയൻ യുവതി; കൂടെ കുറച്ച് ടിപ്സും; വൈറലായി വ്ളോഗറുടെ വാക്കുകൾ
ഡൽഹി: ഇന്ത്യയിലെ റെയിൽവേ യാത്രയെക്കുറിച്ചുള്ള തൻ്റെ ആകാംഷാഭരിതമായ അനുഭവങ്ങൾ പങ്കുവെച്ച കനേഡിയൻ യുവതിയുടെ ഇൻസ്റ്റഗ്രാം വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. @nickandraychel എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന, 68,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റെയിൽ ശൃംഖലയെ യുവതി പ്രശംസിച്ചു.
ഈ യാത്ര മറ്റൊന്നിനും സമാനതകളില്ലാത്ത അനുഭവമാണെന്ന് യുവതി അഭിപ്രായപ്പെട്ടു. ഏഴ് മണിക്കൂർ ദൈർഘ്യമുള്ള ഒരു യാത്രക്ക് വെറും 12 ഡോളർ (ഏകദേശം 1,000 ഇന്ത്യൻ രൂപ) മാത്രമാണ് ടിക്കറ്റ് നിരക്കെന്ന് അവർ വിഡിയോയിൽ ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് ബ്രൗൺ പേപ്പർ ബാഗുകളിൽ വൃത്തിയായി പൊതിഞ്ഞ പുതപ്പുകൾ ഉൾപ്പെടെ നൽകുന്നതിനെയും യുവതി അഭിനന്ദിച്ചു. ട്രെയിനുകൾ കാര്യക്ഷമമായും വേഗത്തിലും പ്രവർത്തിക്കുന്നുവെന്നും അവ ശരിക്കും ഇഷ്ടപ്പെട്ടെന്നും അവർ വിഡിയോയിൽ പറഞ്ഞു.
യാത്രയ്ക്കിടെ ട്രെയിനിലെ ഭക്ഷണവും യുവതി പരീക്ഷിച്ചുനോക്കി. ഒരു വെജിറ്റബിൾ പാറ്റിയും ഒരു ടോസ്റ്റും അടങ്ങിയതായിരുന്നു ഭക്ഷണം. കമ്പാർട്ടുമെന്റുകളിലൂടെ സഞ്ചരിക്കുന്ന വിൽപ്പനക്കാരിൽ നിന്ന് ചെറുകടികളും വാങ്ങി കഴിക്കുന്നതിൻ്റെ ദൃശ്യങ്ങളും വിഡിയോയിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ ട്രെയിൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ചില പ്രധാനപ്പെട്ട നിർദ്ദേശങ്ങളും യുവതി പങ്കുവെക്കുന്നുണ്ട്. ഉത്സവകാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഏറെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അവർ ഓർമ്മിപ്പിക്കുന്നു. സ്ലീപ്പർ ക്ലാസ് മുതൽ എസി ഫസ്റ്റ് ക്ലാസ് വരെയുള്ള വിവിധ യാത്രാക്ലാസുകളെക്കുറിച്ചും അവരുടെ വിഡിയോ വിശദീകരിക്കുന്നു. യുവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എസി 2-ടയർ ആണെങ്കിലും, ഈ വിഡിയോ ചിത്രീകരിച്ചത് എസി 3-ടയർ കോച്ചിലായിരുന്നു.
വിവിധ തലങ്ങളിലുള്ള യാത്രാ സൗകര്യങ്ങളെയും ചെലവിനെയും കുറിച്ച് യുവതിയുടെ വിഡിയോ വ്യക്തമായ ചിത്രം നൽകുന്നു. എന്നാൽ, യാത്രാവേളകളിൽ കാണുന്ന ചില കാഴ്ചകൾ, ഉദാഹരണത്തിന് തറയിൽ കിടന്നുറങ്ങുന്ന യാത്രക്കാർ, വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.