കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തനിക്കയച്ച ചാറ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. രാഹുല്‍ വെറുമൊരു 'കോഴി'യല്ലെന്നും, മറിച്ച് 'കുരുപ്പ് പിടിച്ച കോഴി'യാണെന്നുമാണ് ജസ്ല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് അയച്ച ചാറ്റുകള്‍ തെളിവായി നിരത്തിക്കൊണ്ടാണ് ജസ്ല തന്റെ ആരോപണങ്ങള്‍ കടുപ്പിച്ചത്. 'വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോഴാണ് അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ' എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ഇരട്ടത്താപ്പിനെ ജസ്ല കടന്നാക്രമിക്കുന്നത്. മാന്യന്മാരുടെ മഹാസംഗമം കണ്ട് തനിക്ക് ഓക്കാനം വരുന്നുവെന്നും, നിയമസഭയില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് ഇരിക്കുന്ന പല മന്ത്രിപുത്രന്മാരുടെയും വസ്ത്രം വലിച്ചുപറിക്കാന്‍ തന്റേടമുള്ള സ്ത്രീകള്‍ ഇവിടെയുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ജസ്ലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ദീര്‍ഘവീക്ഷണം. .. ഒരാളുടെ പോക്ക് കണ്ടാല്‍ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. .കോഴികളെ കിലോമീറ്ററുകള്‍ അപ്പുറത്തൂന്ന് മണക്കും. ..ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ഉണ്ടായിരുന്ന് ചെറുതായി ഉണ്ട്. .. എവിടെ സ്റ്റോപ്പ് ഇടണം. ..എന്ന് ഭംഗിയായി അറിയാം ... ഇതിലൊരു മോശവുമില്ല. .. രസമായി കാണാനുള്ളതേ ഉള്ളു. .. ഇത്രയും നിഷ്‌കളങ്കരായ ഏട്ടായിമാര്‍ എത്രയുണ്ടെന്നോ. .. നിങ്ങളുവിചാരിക്കും മാങ്ങാക്കൂട്ടം മാത്രമാണെന്ന് പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പു കളിച്ചാല്‍. . കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും.... ഈ system മാറണമെങ്കില്‍ എല്ലാത്തിനെയും വലിച്ചു പറിച്ചു കാണിക്കണമെങ്കില്‍ കേരളത്തിലെ മിടുക്കികളായ നിങ്ങളിന്നോളം കാണാത്ത തന്റേടം കയ്യിലുള്ള അനേകം സ്ത്രീകളുണ്ട് ഇവിടെ. ..ഒരുമിച്ചു കൈചേര്‍ത്ത് പിടിച്ചാല്‍ പിഴുതെറിയാന്‍ കഴിയുന്ന അനേകം കാര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റമായവര്‍. .. മാന്യതയുടെ. ..പാവത്താന്റെ മുഖംമൂടി അണിഞ്ഞു നിയമസഭയില്‍ ഇരിക്കുന്ന മന്ത്രി പുത്രന്മാരുടെ വരെ. .. വെറുതെ കൊങ്ങികള്‍ over ആക്കി ചളമാക്കണ്ട. .സ്ത്രീ പീഡനവീരന്മാരാണ് കോണ്‍ഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളില്‍ മത്സരിക്കുന്നതെങ്കില്‍. . കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറി ആവും. ..ആ സ്ഥാനാര്‍ഥിത്വം. .. ... ആവര്‍ത്തിക്കുന്നു. . രാഹുല്‍ വെറും കോഴിയല്ല. .കുരുപ്പ് പിടിച്ച കോഴിയാണ്. .. മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നു. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ. .അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ ഈ chat അവിടെ വെച്ച് ഞാന്‍ നിര്‍ത്തിയത് കൊണ്ട് ഇതില്‍ മോശമായൊന്നും ഇല്ല. .അവന്‍ മോശക്കാരനല്ലെന്നു ന്യായീകരിക്കുന്നവര്‍ക്ക് ഉപകരിച്ചേക്കാം


ജസ്ലയുടെ വെളിപ്പെടുത്തലുകള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് സഹയാത്രികയായ എം.എ. ഷഹനാസും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഒരു 'കോഴി'യാണെന്ന കാര്യം പണ്ടേ അറിയാവുന്നതാണെന്നും, കോണ്‍ഗ്രസിനകത്ത് ഒരു അന്വേഷണ കമ്മിറ്റി വെച്ചാല്‍ ഇതിന്റെ ആഴം ബോധ്യപ്പെടുമെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. ഓരോ സ്ത്രീയെയും എങ്ങനെയാണ് തന്റെ വരുതിയിലാക്കേണ്ടതെന്ന് രാഹുലിന് നന്നായി അറിയാം. എന്നാല്‍ താന്‍ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ട് അയാളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്നും ഷഹനാസ് വെളിപ്പെടുത്തി. ഇത് കേവലം രാഷ്ട്രീയ വൈരാഗ്യമല്ലെന്നും മറിച്ച് സ്ത്രീകളോടുള്ള രാഹുലിന്റെ സമീപനത്തിലുള്ള പ്രശ്‌നമാണെന്നുമാണ് ഷഹനാസിന്റെ നിലപാട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോണ്‍ഗ്രസിന്റെ അജയ്യനായ യുവനേതാവായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് രാഹുലിനെതിരെ ലൈംഗികാരോപണത്തിന്റെ മുനയുള്ള ഈ വെളിപ്പെടുത്തലുകള്‍ വരുന്നത്.