കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍. ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ പരിശോധന രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.

കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്. മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്നും വിവരമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അഗ്‌നിസുരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തിയത്. സ്‌കൂബാ സംഘവും രാത്രി രണ്ടിന് ശേഷവും തിരച്ചില്‍ തുടരുകയായിരുന്നു. പുഴയുടെ നടുക്ക് നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. അമ്മ കുട്ടിയെ ഉപേക്ഷിച്ചതാണെന്നാണഅ നിഗമനം. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊന്നുവെന്ന് അമ്മ സ്ഥിരീകരിച്ചു. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണഅട്. എട്ടുമണിക്കൂര്‍ നീണ്ട തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും നിര്‍ണ്ണായകമായി. കുട്ടിയുടെ മൃതദേഹം ആലുവ ആശുപത്രിയിലേക്ക് മാറ്റി. അമ്മ സന്ധ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.