- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലര്‍ച്ചെ മൂന്നരയ്ക്ക് വീട്ടിന് പുറത്തേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ കുമാരന്‍; മുന്നില്‍ നിന്ന കാട്ടാന ആ 61കാരനെ ആക്രമിച്ച് കൊ്ന്നത് അതിക്രൂരമായി; പാലക്കാട്ട് ഒരു മാസത്തിനിടെ മൂന്നു കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്നു ജീവനുകള്‍; ഏഴ് കൊല്ലം കൊണ്ട് മുണ്ടൂരിന് നഷ്ടം അഞ്ചു പേര്‍; തകര്‍ന്ന സോളാര്‍ വേലികള്‍ ആന വഴികളായി; കാട്ടന ആക്രമണത്തില്‍ വീണ്ടും മരണം
പാലക്കാട്: വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഞാറക്കോട് സ്വദേശി കുമാറാണ് (61)മരിച്ചത്. പുലര്‍ച്ചെ 3.30നാണ് സംഭവം നടന്നത്. വീടിന് സമീപത്ത് നിന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ്. സ്ഥലത്ത് എത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു വച്ചു. ആരേയും അനങ്ങാന്‍ പോലും അനുവദിക്കുന്നില്ല. മൃതദേഹം സ്ഥലത്ത് നിന്നും നീക്കാനും സമ്മതിക്കുന്നില്ല. വലിയ പ്രതിഷേധമാണ് സ്ഥലത്ത് ഉയരുന്നത്. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് ചെന്നതാണ് കുമാരന്‍. ഈ സമയം കാട്ടാന ആക്രമിക്കുകയായിരുന്നു. പാലക്കാട്ട് ഒരു മാസത്തിനിടെ മൂന്നു കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്നു ജീവനുകളാണ്. ഇതാണ് പ്രതിഷേധം ശക്തമാക്കുന്നത്.
ഏപ്രിലിലാണ് കണ്ണാടന്‍ ചോലയ്ക്ക് സമീപത്ത് വെച്ച് അലന്‍ എന്ന യുവാവിനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചിരുന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം. മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലന്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. ഇതിന് പിന്നാലെയാണ് കുമാരന്റെ മരണം.
ഏഴു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ മുണ്ടൂരില്‍ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരാണ് പേര്‍. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍മാര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും, കാട്ടാനശല്യം തടയാന്‍ ശാശ്വത പരിഹാരമാര്‍ഗങ്ങളൊന്നും നടപ്പാക്കാനായില്ല. വനയോര മേഖലയോടു ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളിലാണു കാട്ടാനശല്യം കൂടുതല്‍. രാപകല്‍ വ്യത്യാസമില്ലാതെ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണെന്നു പ്രദേശവാസികള്‍ പറയുന്നു. കൊയ്ത്തിനു പാകമായ ഏക്കര്‍കണക്കിനു കൃഷിയിടങ്ങളാണു നശിപ്പിച്ചിട്ടുള്ളത്. കൊയ്ത്തു തീരുന്നതുവരെ കാട്ടാനശല്യം തുടരുമെങ്കിലും ആവശ്യത്തിനു വാച്ചര്‍മാരെ മേഖലയില്‍ നിയോഗിച്ചിട്ടില്ല. കാട്ടാനകള്‍ പലപ്പോഴും മുന്നിലേക്കു പാഞ്ഞെത്തുമെന്നതിനാല്‍ കര്‍ഷകര്‍ ഭീതിയോടെയാണ് കഴിയുന്നത്.
മുണ്ടൂര്‍ മേഖലയില്‍ മാത്രമല്ല മലമ്പുഴ മണ്ഡലം മുഴുവന്‍ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടുകയാണ്. സമീപകാലത്ത് പുതുശ്ശേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ശല്യവും കൃഷിനാശവും നേരിട്ടത്. മുണ്ടൂരിലും മലമ്പുഴ മണ്ഡലത്തിലെ പഞ്ചായത്തുകളിലും കാട്ടാനശല്യം രൂക്ഷമായിട്ടും തകര്‍ന്ന സോളര്‍ വേലികള്‍ അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ലെന്ന് ആരോപണമുണ്ച്. പലയിടത്തും കിലോമീറ്ററുകളോളം മേഖലയില്‍ ഫെന്‍സിങ് തകര്‍ന്നിട്ടുണ്ട്. പുതുശ്ശേരി പഞ്ചായത്തിലെ വാളയാര്‍, കഞ്ചിക്കോട് മേഖലയില്‍ ചിലയിടങ്ങളില്‍ തൂക്കുവേലി സ്ഥാപിക്കുകയും സോളര്‍ ഫെന്‍സിങ്ങുകള്‍ ചിലയിടത്ത് അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തതൊഴിച്ചാല്‍ മറ്റൊരിടത്തും നടപടിയില്ല.
ഫണ്ട് ലഭ്യമാക്കുന്നതിലെ കാലതാമസമാണ് അറ്റകുറ്റപ്പണി നീളാന്‍ കാരണം. വനയോരമേഖലയിലെ ഫെന്‍സിങ് തകര്‍ത്താണ് ആനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത്. കുമാരന്റെ മരണത്തിലും നിറയുന്നത് അധികൃത അനാസ്ഥയാണെന്നാണ് ഉയരുന്ന വാദം.