ഹോൺസ്‌ബി: ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിലെ ഹോൺസ്‌ബി പ്രദേശത്ത് എട്ട് മാസം ഗർഭിണിയായ ഇന്ത്യൻ വംശജ സാമൻവിത ധരേശ്വർ വാഹനാപകടത്തിൽ അതി ദാരുണമായി മരിച്ചു. ഭർത്താവിനും നാല് വയസ്സുള്ള മകനുമൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അവർക്ക് കടന്നുപോകാനായി ഒരു വാഹനം നിർത്തിക്കൊടുത്തപ്പോൾ, അത് ശ്രദ്ധിക്കാതെ അമിതവേഗത്തിൽ എത്തിയ ഒരു ബിഎംഡബ്ല്യു കാർ സാമൻവിതയെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ വെസ്റ്റ്മീഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗർഭസ്ഥശിശുവിനെ രക്ഷിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

സംഭവത്തിൽ, ബിഎംഡബ്ല്യു ഓടിച്ചിരുന്ന 19 വയസ്സുകാരനായ ആരോൺ പാപ്പസോഗ്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ ഡ്രൈവിംഗ്, കൊലക്കുറ്റം, ഗർഭസ്ഥശിശുവിനെ ഇല്ലാതാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ഇയാൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

ഭർത്താവിനും നാലുവയസുള്ള മകനുമൊപ്പം റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം നടന്നത്. സാമൻവിതയ്‌ക്കും കുടുംബത്തിനും റോഡ് മുറിച്ചുകടക്കുന്നതിനായി ഒരു ഡ്രൈവർ വാഹനം നിർത്തിക്കൊടുത്തിരുന്നു. തുടർന്ന് കുടുംബം റോഡ് മുറിച്ചുകടന്നപ്പോൾ ഇത് ശ്രദ്ധിക്കാതെ അമിതവേഗത്തിൽ എത്തിയ 'ബിഎംഡബ്ല്യു' കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ച് വീഴ്‌ത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സാമൻവിതയെ ഉടൻ വെസ്‌റ്റ്മീഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

ഗർഭസ്ഥശിശുവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ആൾസ്‌കോ യൂണിഫോംസ് എന്ന കമ്പനിയിൽ ഐടി സിസ്‌റ്റ‌ംസ് അനലിസ്‌റ്റ് ആയാണ് സാമൻവിത ധരേശ്വർ ജോലി ചെയ്തിരുന്നത്.സംഭവത്തിൽ, ബിഎംഡബ്ല്യൂ ഓടിച്ചിരുന്ന 19 വയസുകാരനായ ആരോൺ പാപ്പസോഗ്ലുവിനെ പിന്നീട് അയാളുടെ വീട്ടിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തു.

അപകടകരമായ ഡ്രൈവിംഗ്, കൊലക്കുറ്റം, ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കുക തുടങ്ങി കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചു. 'സോയിസ് ലോ' എന്ന നിയമപ്രകാരം അമിതവേഗതയിലോ അശ്രദ്ധമായോ ഓടിക്കുന്ന വാഹനം ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായാൽ പ്രധാനശിക്ഷയ്ക്ക് പുറമെ മൂന്ന് വർഷം അധിക തടവും കുറ്റവാളിക്ക് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.