- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെ-റീപ് വിവാദം; ഏജൻസിക്ക് രേഖകൾ കൈമാറുന്നത് ഐറ്റി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കേരള യൂണിവേഴ്സിറ്റി വിദഗ്ധ സമിതി; ആശങ്ക രൂക്ഷം; കെ -റീപ്പിന് മുൻകൈയെടുക്കാതെ സർവകലാശാലകൾ; എം.കെ.സി എല്ലിന് കരാർ നൽകിയതിൽ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: സർവകലാശാലകളെ ഒരു കുടക്കീഴിലാക്കുന്ന കെ-റീപ് (കോള റിസോഴ്സ് ഫോർ എജു ക്കേഷൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) സോഫ്റ്റ് വെയർ എം.കെ.സി എലിന് കരാർ നൽകിയതിൽ വ്യാപക പ്രതിഷേധം. കരിമ്പട്ടികയിലുള്ള മഹാരാഷ്ട്ര കമ്പനിയാണ് എം.കെ.സി എൽ എന്നാണ് ആരോപണം. നാഗ്‌പുർ, പുണെ സർവകലാശാലകളുൾപ്പെടെയുള്ള എട്ട് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ കരിമ്പട്ടികയിൽപ്പെടു ത്തിയ കമ്പനിയാണിതെന്നാണ് ആക്ഷേപം.
ആദ്യഘട്ടത്തിൽ കണ്ണൂർ സർവകലാശാലയിൽ കെ-റിപ് നടപ്പാക്കിയെങ്കിലും വിദ്യാർഥി രജിസ്ട്രേഷൻ മുതൽ പരീക്ഷയ്ക്ക് മാർക്കിടൽവരെ അവതാളത്തിലായി. വിവാദങ്ങൾക്കിടെ, കെ-റീപ് ചർച്ചചെയ്യാൻ കാലിക്കറ്റ് സർവകലാശാലയിൽ തിങ്കളാഴ്ച പ്രതിപക്ഷസംഘടന നടത്താനിരുന്ന സെമിനാറിന് അധികൃതർ അനുമതി നിഷേധിച്ചു. ആശങ്ക രൂക്ഷമായതിനാൽ കേരള, എം.ജി. സർവകലാശാലകൾ ഇതുവരെ കെ -റീപ്പിന് മുൻകൈയെടുത്തിട്ടില്ല.
കെ-റീപ് തയ്യാറാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംസ്ഥാനസർക്കാർ സ്ഥാപനമായ 'അസാപ്പി'നെയാണേൽപ്പിച്ചത്. സാങ്കേതികരംഗത്ത് അസാ പ്പിന് വൈദഗ്ധ്യമില്ലെന്നിരിക്കേ, അവരെ കരാറേൽപ്പിച്ചതിൽ എതിർപ്പുയർന്നിരുന്നു. പ്രാരംഭഘട്ടമായി എം.കെ.സി .എൽ. കണ്ണൂർ സർവകലാശാല യിൽ നടപ്പാക്കിയ കെ-റീപ് പരീ ക്ഷണം പാടേ പാളി. വിവിധ മൈനർ, മേജർ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ കോളേജു കൾക്കുള്ള കോഴ്‌സ് ബാസ്റ്റേറ്റ്, കോഴ്‌സ് രജിസ്ട്രേഷൻ, പരീ ക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്യൽ, ഇന്റേണൽ മാർക്കിടൽ തുടങ്ങിയവയിലൊക്കെ വ്യാപകമായി സാങ്കേതികത്തകരാർ നേരിട്ടു.
പ്രശ്നങ്ങൾ രൂക്ഷമായതിനെത്തുടർന്ന് കെ.പി.സി.ടി.എ, ജി.സി.ടി.ഒ. എന്നീ അധ്യാപക സംഘടനകൾ മൂല്യനിർണയക്യാമ്പ് ബഹിഷ്ക്കരിച്ചുള്ള പ്രതിഷേധങ്ങളും അരങ്ങേറി. സംസ്ഥാനത്തെ പത്തുലക്ഷത്തോളം വിദ്യാർഥികളുടെ വ്യക്തിവിവരങ്ങൾ കമ്പനിക്ക് കൈമാറാൻ അവസരമൊരു ക്കാനാണ് കരിമ്പട്ടികയിലുള്ള എം.കെ.സി.എലിന് കെ-റീപ് കരാർ നൽകിയതെന്ന് സേവ് യൂ ണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിലെ സർവകലാശാലകൾ സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ മഹാരാഷ്ട്രയിലെ യൂണിവേഴ്സിറ്റികൾ കരിമ്പട്ടികയിൽ പെടുത്തിയ എംകെസിഎൽ എന്ന കമ്പനിക്ക് കൈമാറുന്നു. ആരോഗ്യ മേഖലയിൽ ഏറെ വിവാദമായ സ്പ്രിഗ്ലർ മോഡലിന് സമാനമായ മറ്റൊരു ഡേറ്റാ തട്ടിപ്പാണ് സർക്കാർ ഉന്നം വയ്ക്കുന്നത്. സർക്കാർ സ്ഥാപനമായ 'അസാപ്' നെ ഇടനിലക്കാരനാക്കിയിട്ടുണ്ട്.
സർക്കാരിന്റെ കമ്പനിയാക്കിയിട്ടുള്ള അസാപ്പിനാണ് കെ -റീപ് (കേരള റിസോഴ്സ് ഫോർ എഡ്യൂക്കേഷൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ്) എന്ന പേരിൽ ഒരു പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ അനുമതി നൽകിയിട്ടുള്ളത്. സർവ്വകലാശാലകളിലെയും കോളേജിലേയും മുഴുവൻ വിദ്യാർത്ഥികളുടെയും എല്ലാ ഡേറ്റകളും കേ-റീപ്പിന്റെ സർവറിൽ അപ്‌ലോഡ് ചെയ്ത് സർവ്വകലാശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തിലാണ് വിദ്യാർത്ഥികളുടെ മൊത്തം ഡേറ്റയും കൈമാറുന്നത്. അസാപ് എന്ന പേരിൽ 2012 ൽ ആരംഭിച്ച സ്ഥാപനത്തെ 2021ൽ സർക്കാർ കമ്പനിയാക്കി മാറ്റുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന ഉഷ ടൈറ്റസ് ഐ.എ. എസ് സർവീസിൽ നിന്നും വിരമിച്ച ഉടൻ തന്നെ അസാപ്പിന്റെ ചെയർമാനും എംഡിയുമായി നിയമിച്ചു.
വിദ്യാർത്ഥികളുടെ ജോലി സാധ്യതകൾ ക്കായി, സർവ്വകലാശാലകൾ വ്യവസായ മേഖലയിലേക്കുള്ള ഒരു പാലമായി പ്രവർത്തിക്കുക എന്ന ലക്ഷ്യ ത്തോടുകൂടിയാണ് 2012 ൽ യൂഡിഎഫ് സർക്കാരിന്റെ കാലത്ത് അസാപ്പ് ആരംഭിച്ചത്.വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും വിദേശഭാഷ പരിജ്ഞാനവും ആർട്ടിഫിഷ്യൽ ഇന്റലിജെൻസും നൽകാനാണ് സ്ഥാപിതമായത്.
അസാപ്പിന് സോഫ്റ്റ്‌വെയർ തയ്യാറാക്കാനുള്ള യാതൊരു സംവിധാനങ്ങളുമില്ലായെങ്കിലും അസാപ്പിനെ കമ്പനിയാക്കി മാറ്റി സോഫ്റ്റ്‌വെയറിന്റെ ചുമതല ഏൽപ്പിച്ചതിൽ ദുരൂഹതയുള്ളതായി പരാതിയുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP2020) നടപ്പാക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റികൾക്ക് വിദ്യാർത്ഥികളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ പ്രവർത്തികമാറ്റുന്നതിന്റെ ഭാഗമായുള്ള കെ റീപ് എന്ന സോഫ്റ്റ് വെയറിന്റെ ചുമതല ഏറ്റെടുത്ത് മൂന്നാമത് ഒരു സ്ഥാപനത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് അസാപ്പിനെ കമ്പനിയായി തിരക്കിട്ട് മാറ്റിയതെന്നാണ് ആക്ഷേപം.
തുടക്കത്തിൽ, ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി നാലു വർഷ ബിരുദ കോഴ്സ് ആരംഭിച്ച കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവ്വകലാശാലകൾ മാത്രമേ വിദ്യാർഥികളു ടെ ഡാറ്റാ കൈമാറുന്നുള്ളു വെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല കളെയും കെ റീപ്പിൽ ഉൾപ്പെടുത്തും.
സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസിയായ എംകെസിഎല്ലുമായി അസാപ് തയ്യാറാക്കിയ ധാരണ പത്രമോ, എംകെസിഎൽ എങ്ങിനെ അസാപ് ന്റെ പ്രൊവൈഡർ ആയി എന്നതും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള സി ഡിറ്റ് പോലുള്ള സ്ഥാപനങ്ങളെയും ടെണ്ടർ നൽകിയിരുന്ന ടാറ്റാ കൺസൾട്ടൻസി സർവീസ്, ഐഐടി ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളേയും ഒഴിവാക്കിയ ശേഷമാണ് അസാപ്പിലൂടെ ടെൻഡറിൽ പങ്കെടുക്കാത്ത മഹാരാഷ്ട്രയിലെ എംകെസിഎൽ എന്ന ഏജൻസിക്ക് കെ റീപ്പിന്റെ കരാർ നൽകാൻ തീരുമാനിച്ചത്.
ടെൻഡറിൽ പങ്കെടുക്കാത്ത ഒരു സ്ഥാപനത്തിന് സർവ്വകലാശാല വിദ്യാർത്ഥികളുടെ ഡാറ്റാ കൈമാറുന്നതും, സർവ്വകലാശാലകളാകട്ടെ അസാപ്പുമായോ, എംകെസിഎല്ലുമായോ യാതൊരു കരാറിലും ഒപ്പുവയ്ക്കാതെ രേഖകൾ കൈമാറുന്നതും ഗുരുതരമായ വീഴ്ചയാണ്.
ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ്പും തമ്മിലുള്ള ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി വിസി മാരുടെ യോഗം വിളിച്ചുചേർത്ത് കെ റീപ്പിന് വിദ്യാർത്ഥികളുടെ രേഖകൾ കൈമാറാൻ വിസി മാരോട് ആവശ്യപ്പെടുകയായിരുന്നു.
യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥിപ്രവേശനം, സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റ്കളും തയ്യാറാക്കൽ തുടങ്ങിയവ ഈ ഏജൻസി ആയിരിക്കും നിർവഹിക്കുക. വിദ്യാർത്ഥികളുടെ ആധാർ ഉൾപ്പടെയുള്ള രേഖകൾ പ്രസ്തുത കമ്പനിയായിരിക്കും സെർവറിൽ അപ് ലോ ഡ് ചെയ്യുന്നത്.
എംകെസിഎൽ കരിമ്പട്ടികയിൽ
മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പൂനാ സർവകലാശാല ഉൾപ്പെടെ എട്ട് സർവ്വകലാശാലകളും, നാഗ്പൂർ സർവകലാശാലയും മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അയോഗ്യമാക്കി, കരിമ്പട്ടികയിൽ പെടുത്തി ഉപേക്ഷിച്ച എംകെസിഎൽ എന്ന കമ്പനിയെ യാണ് സംസ്ഥാനത്തെ സർവകലാശാല വിദ്യാർത്ഥികളുടെ ഡാറ്റകൾ സൂക്ഷിക്കുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ ഉദ്യോഗസ്ഥന്മാർ സർവ്വകലാശാലയുടെ അക്കാദമിക കാര്യങ്ങൾ നിയന്ത്രിക്കുന്നത് സർവ്വകലാശാലകളുടെ സ്വയം ഭരണാവകാശത്തിലുള്ള കടന്ന് കയറ്റമാണെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്തെ യൂണിവേഴ്സിറ്റി പരീക്ഷകളുടെ മാർക്ക്ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും തയ്യാറാക്കാൻ കരിമ്പട്ടികയിൽപെട്ട ഒരു ഏജൻസിക്ക് നൽകുന്നതിൽ യൂണിവേഴ്സിറ്റി അധികൃതർക്ക് തന്നെ ആശങ്കയുള്ളതായി അറിയുന്നു.
സർക്കാർ ഉത്തരവ് അതേപടി നടപ്പാക്കാൻ നിർബന്ധിതമായതുകൊണ്ട് സർവ്വകലാശാല സമിതികൾ പുതിയ സംവിധാനം സംബന്ധിച്ചുള്ള പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ല. കേരള സർവകലാശാല വിസി നിയോഗിച്ച വിദഗ്ധ സമിതി സർവ്വകലാശാല വിദ്യാർത്ഥികളുടെ രേഖകൾ സർവ്വകലാശാലയ്ക്ക് പുറത്തുള്ള മൂന്നാമതൊരു ഏജൻസിയെ ഏൽപ്പിക്കുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാറ്റാ സുരക്ഷയിലും ആശങ്ക രേഖപെടുത്തിയിട്ടുണ്ട്. അക്കാദമിക് ഡാറ്റകളു ടെ രഹസ്യാത്മക നിലനിർത്തുന്നതിന് മൂന്നാമത് ഒരു ഏജൻസിക്ക് രേഖകൾ കൈമാറുന്നത് നിലവിലെ ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്തുത സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള ഏജൻസിക്ക് കേരളത്തിലെ വിദ്യാർത്ഥികളുടെ ഡാറ്റ കൈമാറാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും കെ റീപ് പ്രൊജക്റ്റ് സിഡിറ്റിനോ സമാനമായ വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾക്കോ കൈമാറണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും, മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.