- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കള്‍ക്കൊപ്പം എരുമേലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പിന്നാലെ കൂടിയ പോലീസ്; കുടപ്പനക്കുനിലെ വീട്ടില്‍ എത്തിയതിന് പിന്നാലെയെത്തി ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയിലെടുക്കല്‍; അഴിക്കുള്ളില്‍ കിടത്താന്‍ ലക്ഷ്യമിട്ടുള്ള പോലീസ് നീക്കം നീതിപീഠത്തിന് മുന്നില്‍ പൊളിഞ്ഞു; ഷാജന് സ്‌കറിയയെ വേട്ടയാടാന്‍ ഇറങ്ങിയവര്‍ക്ക് തിരിച്ചടി കിട്ടുമ്പോള്‍
ഷാജന് സ്‌കറിയയെ വേട്ടയാടാന്‍ ഇറങ്ങിയവര്‍ക്ക് തിരിച്ചടി കിട്ടുമ്പോള്‍
തിരുവനന്തപുരം: മറുനാടന്‍ മലായാളിക്കെതിരെ കേരളാ പോലീസിന്റെ വേട്ട തുടങ്ങിയിടട് കാലം കുറച്ചായി. പിണറായി സര്‍ക്കാറിന്റെ കണ്ണിലെ കരടായി എന്ന കാരണം കൊണ്ടാണ് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ നിരന്തരം പോലീസ് വേട്ടയാടുന്നത്. ഈ വേട്ടയുടെ ഒടുവിലത്തെ എപ്പിസോഡാണ് ഇന്നലെ കേരളം കണ്ടത്. ഒരു ദിവസമെങ്കിലും ഷാജനെ അഴിക്കുള്ളിലാക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളാണ് നീതിപീഠത്തിന്റെ ഇടപെടലില്‍ പൊളിഞ്ഞത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ നാടകീയ നീക്കങ്ങള്‍ പുലര്‍ച്ചെ ഷാജന് ജാമ്യം അനുവദിച്ചതോടെ അവസാനിക്കുകയായിരുന്നു.
പിണറായി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു. സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഏതാണ് കേസെന്ന് പോലും പറയാതെയാിരുന്നു പോലീസിന്റെ ഇടപെടല്‍. ഇപ്പോഴത്തെ ഡിജിപിയുടെ ഇടപെടലും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കള്‍ക്കൊപ്പം എരുമേലിയിലെ വീട്ടില്‍ നിന്നം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു പോലീസ് സംഘം ഷാജന് പിന്നാലെ കൂടിയത്. കുടപ്പനക്കുന്നിലെ വീട്ടിലെത്തിയതിന് പിന്നാലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ഷാജന് സ്‌ക്‌റിയയെ കസ്റ്റഡിയിലെടുത്തു. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് കസ്റ്റഡി. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്‍രെ വസതിയില് ഹാജറാക്കുകായിയിരുന്നു. കൃത്യമായ തിരക്കഥയോടെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍.
എന്നാല്‍ അഡ്വ ശ്യാം ശേഖര്‍ അറസ്റ്റ് നടപടിയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി മുമ്പാകെ വാദിച്ചു. ഇതോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിക്കുകയായിരുന്നു. 2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് മറുനാടന്‍ വേട്ട തുടങ്ങിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും വ്യക്തമായി. ഇന്ന് തൃശ്ശൂര്‍ പൂരത്തിന്റെ വാര്‍ത്തകളിലേക്ക് ചാനലുകള്‍ കടക്കുമ്പോള്‍ അവസരം മുതലാക്കി ഷാജനെ അഴിക്കുള്ളിലാക്കുക എന്നതായിരുന്നു പോലീസിന്റെ തന്ത്രം.
രാത്രി എട്ടരയോടെയാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 75(1) 5, 79ാം വകുപ്പ്, ഐടി നിയമത്തിലെ 67ാം വകുപ്പ്, കേരളാ പൊലീസ് ആക്ടിലെ 120ാം അനുച്ഛേദത്തിലെ ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാദ വ്യവസായി കെന്‍സ ഷിഹാബിന്റെ തട്ടിപ്പിനെ കുറിച്ചായിരുന്നു മറുനാടന്റെ വാര്‍ത്തകള്‍. കോടികള്‍ കബളിപ്പിച്ച ഷിഹാബിനെതിരെ കേരളാ പോലീസിന്റെ ലുക്കൗട്ട് നോട്ടീസും നിലനില്‍ക്കുന്നുണ്ട്. വിവാദ വ്യവസായിയുടെ വിശ്വസ്തയായ യുവതി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട ശേഷം മറുനാടനെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റിയ സര്‍ക്കാറിനും പോലീസും കനത്ത തിരിച്ചടി കോടതിയില്‍ നിന്നും ഉണ്ടായത്.
കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കെതിരെ മറുനാടന്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഈ കേസില്‍ ഷിഹാബ് ഷാ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഷിഹാബിന്റെ അടുത്ത അനുയായി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തതും ഷാജനെ അറസ്റ്റു ചെയ്തതും.
മറുനാടനെ പൂട്ടുമെന്ന് വാശിപിടിച്ച് ഇറങ്ങിയവര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും വേട്ടക്കിറങ്ങുന്നു എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എന്നാല്‍, അഴുക്കുള്ളില്‍ അടക്കാനുള്ള നീക്കം ഇക്കുറിയും നീതിപീഠത്തിന് മുന്നില്‍ പൊളിയുകയായിരുന്നു.