യെമന്‍ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 68 ആഫ്രിക്കക്കാര്‍ മരിച്ചു: 74 പേരെ കാണാതായതായി റിപ്പോര്‍ട്ട്സന: യെമന്‍ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ മരിച്ചു. 74 പേരെ കാണാതായതായാണ് വിവരം. ഇതില്‍ 9 പേര്‍ ഇത്യോപ്യന്‍ പൗരന്മാരും ഒരാള്‍ യെമന്‍ പൗരനുമാണ്. 154 കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്. പത്ത് പേരെ രക്ഷപ്പെടുത്തി.

അപകടത്തില്‍പ്പെട്ട നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്നും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ മുനമ്പിനും യെമനിനും ഇടയിലുള്ള കടല്‍ പാതയുടെ അപകടങ്ങളെക്കുറിച്ച് ഐഒഎം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് അപകടം.

154 കുടിയേറ്റക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പല്‍ ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ യെമന്‍ പ്രവിശ്യയായ അബ്യാനില്‍ നിന്ന് ഏദന്‍ ഉള്‍ക്കടലില്‍ മുങ്ങിയതായി യെമനിലെ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) മേധാവി അബ്ദുസത്തര്‍ എസോയേവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.