ബ്രൈറ്റൺ: അമേരിക്കയിലെ ബ്രൈറ്റണിൽ മൃഗവേട്ടയ്ക്കിടെയുണ്ടായ ദാരുണ സംഭവത്തിൽ 17-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് സുഹൃത്ത് വെടിയുതിർത്തതിനെ തുടർന്നാണ് കാർസൺ റയാൻ എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് സംസ്ഥാന വന്യജീവി വകുപ്പും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളും അറിയിച്ചു.

വേട്ടയാടലിൽ മികവ് പുലർത്തിയിരുന്നതും കായിക താരവുമായിരുന്ന റയാൻ, മറ്റ് വേട്ടക്കാരോടൊപ്പം മരങ്ങൾ നിറഞ്ഞ വനമേഖലയിൽ ചെറുജീവികളെ ലക്ഷ്യമിട്ട് വേട്ടയ്ക്ക് പോവുകയായിരുന്നു. അബദ്ധത്തിൽ, സംഘത്തിലെ ഒരംഗം മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, വെടിയുണ്ട റയാന്റെ തലയുടെ പിന്നിലായിക്കൊണ്ട് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ദുരൂഹതയില്ലെന്നും, അബദ്ധത്തിൽ സംഭവിച്ച വെടിവെപ്പായി കണക്കാക്കി അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. വേട്ടയാടൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു. റയാൻ സന്തോഷവാനും കഠിനാധ്വാനിയുമായിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നുവെന്ന് സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും അനുസ്മരിച്ചു.