ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളില്‍ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ട്. താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

അഴിമതിക്കെതിരെ പ്രവര്‍ത്തികുന്നവരെ പാര്‍ട്ടി വിരുദ്ധരാക്കി മാറ്റാനും ശ്രമിക്കുകയാണ്.അഴിമതികാര്‍ക്കാണ് ഇപ്പോള്‍ ആദരം കിട്ടുന്നതെന്ന് ജി.സുധാകരന്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളെയും ജി സുധാകരന്‍ വിമര്‍ശിച്ചു. ഫോര്‍ത്ത് എസ്റ്റേറ്റ് റബ്ബര്‍ എസ്റ്റേറ്റ് ആയി മാറിയിരിക്കുകയാണെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നും ജി സുധാകരന്‍ ആരോപിച്ചു. ആലപ്പുഴയില്‍ റോയല്‍പാര്‍ക്ക് ഹോട്ടലില്‍ ബിജു ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി വിരുദ്ധരാക്കി മാറ്റാണ് മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പിഡബ്ല്യൂഡി, റവന്യൂ, എക്സൈസ് തുടങ്ങിയ വകുപ്പുകളിലാണ്. എന്നാല്‍ ഇന്ന് അഴിമതി നടത്തുന്നവര്‍ക്കാണ് ആദരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് പഠനങ്ങളില്‍ പറയുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.