ദോഹ: അതിശക്തമായ ചൂടിൽ വെന്തുരുകി ഖത്തർ. ചൂട് ശക്തമായതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. പുറം ജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർബന്ധിത ഉച്ചവിശ്രമ നിയമം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

രാജ്യവും മേഖലയും ശക്തമായ ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജോലി ചെയ്യുന്നത് സൂര്യതാപം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എടുത്തിരിക്കുന്നത്.

രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് തൊഴിലാളികളെ കൊണ്ട് പുറം ജോലികൾ ചെയ്യിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സമയത്ത് വെയിൽ നേരിട്ട് പതിക്കുന്ന മേഖലകളിൽ ജോലി ചെയ്യാൻ പാടില്ല. എല്ലാ വർഷവും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കാറുണ്ട്. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിശ്ചിത സമയത്ത് തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് നിർമാണ മേഖലകളിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിക്കുകയും, ലംഘിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. അതുപോലെ ശുദ്ധജലം കൂടുതൽ കുടിക്കാനും അധികൃതർ നിർദ്ദേശം നൽകി.