- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് സെഞ്ചുറിയുമായി ഹാരി ബ്രൂക്ക്; സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ആവേശജയം; എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ട് ഇംഗ്ലണ്ട്; ത്രീ ലയൺസ് സെമിയിലേക്ക്; ഷഹീൻ അഫ്രീദിയ്ക്ക് നാല് വിക്കറ്റ്

ലണ്ടൻ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റിന്റെ ആവേശകരമായ വിജയം. പാകിസ്ഥാൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, അഞ്ച് പന്തുകൾ ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നായകൻ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഇതോടെ സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.
165 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ (0) റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് തന്നെ അവർക്ക് നഷ്ടമായി. തുടർന്ന് ടീം സ്‌കോർ 17-ൽ നിൽക്കെ നായകൻ ജോസ് ബട്ലറും (2) പുറത്തായി. ജേക്കബ് ബെഥൽ (8), ടോം ബാന്റൺ (2) എന്നിവർ കൂടി മടങ്ങിയതോടെ ഇംഗ്ലണ്ട് 58 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു. അഞ്ചാം വിക്കറ്റിൽ സാം കറൻ (16) ഹാരി ബ്രൂക്കും ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സാം കറൻ പുറത്താകുമ്പോൾ സ്‌കോർ 103-ൽ എത്തിയിരുന്നു.
പിന്നാലെ ക്രീസിൽ എത്തിയ വിൽ ജാക്സും (28), ബ്രൂക്കും ചേർന്ന് ഇംഗ്ലണ്ടിനെ 150 കടത്തി. സെഞ്ച്വറി നേടി ടീമിനെ വിജയത്തോടടുപ്പിച്ചാണ് ഹാരി ബ്രൂക്ക് പുറത്തായത്. വെറും 51 പന്തുകളിൽ നിന്ന് 10 ബൗണ്ടറികളും 4 സിക്സറുകളും സഹിതം ബ്രൂക്ക് 100 റൺസ് തികച്ചു. സ്കോർ 160-ൽ എത്തിയപ്പോൾ വിൽ ജാക്സും (28), തൊട്ടുപിന്നാലെ ജാമി ഓവർട്ടണും (0) പുറത്തായി. എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇംഗ്ലണ്ടിനെ ലിയാം ഡോസണും ജോഫ്ര ആർച്ചറും ചേർന്നാണ് 19.1 ഓവറിൽ വിജയലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി ഷഹീൻ അഫ്രീദി നാല് വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാൻ നിരയെ വിറപ്പിച്ചു. ഉസ്മാൻ താരിഖ്, മുഹമ്മദ് നവാസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് എടുത്തത്. 45 പന്തിൽ നിന്ന് 7 ഫോറും 2 സിക്സും ഉൾപ്പെടെ 63 റൺസ് നേടിയ സാഹിബ്സാദ ഫർഹാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. ബാബർ അസം 24 പന്തിൽ 25 റൺസും, ഫഖർ സമാൻ 16 പന്തിൽ 25 റൺസും സംഭാവന ചെയ്തു. അവസാന ഓവറുകളിൽ ഷദാബ് ഖാൻ നടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ 150 കടത്തിയത്.
11 പന്തിൽ നിന്ന് 4 ഫോറുകൾ സഹിതം 23 റൺസായിരുന്നു താരത്തിന്റെ സംഭാവന. മറ്റ് ബാറ്റർമാരായ സലിം അയൂബ് (7), സൽമാൻ അലി ആഗ (5), ഉസ്മാൻ ഖാൻ (8) എന്നിവർക്ക് കാര്യമായ സ്കോർ നേടാനായില്ല. ഇംഗ്ലണ്ടിനായി ലിയാം ഡോസൺ മൂന്നും, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദിൽ റഷീദ്: ഒരു വിക്കറ്റ് നേടി.


