ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ആദ്യ നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലാണ്. ഏഴ് പന്തില്‍ 16 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അഭിഷേക് റണ്ണൗട്ടായി മടങ്ങുകയായിരുന്നു. സഞ്ജു സാംസണും നായകന്‍ സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

ഗ്വാളിയോറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്. 19.5 ഓവറില്‍ അരങ്ങേറ്റക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മായങ്കിനെ കൂടാതെ നിതീഷ് കുമാര്‍ റെഡ്ഡിയുംഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തി. വരുണ്‍ ചക്രവര്‍ത്തിയാവട്ടെ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

32 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 35 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ 25 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 27 റണ്‍സെടുത്ത് പുറത്തായി. ഇവര്‍ക്കു പുറമേ ബംഗ്ലദേശ് നിരയില്‍ രണ്ടക്കം കണ്ടത് തൗവീദ് ഹ്രിദോയ് (18 പന്തില്‍ 12), റിഷാദ് ഹുസൈന്‍ (അഞ്ച് പന്തില്‍ 11), ടസ്‌കിന്‍ അഹമ്മദ് (13 പന്തില്‍ 12) എന്നിവര്‍ മാത്രം. ഓപ്പണര്‍മാരായ പര്‍വേസ് ഹുസൈന്‍ ഇമോന്‍ (9 പന്തില്‍ 8), ലിട്ടന്‍ ദാസ് (2 പന്തില്‍ 4), മഹ്‌മൂദുല്ല (2 പന്തില്‍ 1), ജാകര്‍ അലി (6 പന്തില്‍ 8), ഷോറിഫുല്‍ ഇസ്‌ലാം (0), മുസ്താഫിസുര്‍ റഹ്‌മാന്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി.

സ്‌കോര്‍ സൂചിപ്പിക്കും പോലലെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തടുക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27) തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂട്ടിചേര്‍്ത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്‌മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല.

ഇതിനിടെ ഷാന്റോയും മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 75 എന്ന നിലയിലായി. പിന്നീട് റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ ്അഹമ്മദ് (12) എന്നിവരെ കൂട്ടുപിടിച്ച് മെഹിദി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 120 കടത്തിയത്. ഷൊറിഫുള്‍ ഇസ്ലാമാണ് (0) പുറത്തായ മറ്റൊരു താരം. മുസ്തഫിസുര്‍ റഹ്‌മാന്‍ (1) അര്‍ഷ്ദീപിന്റെ യോര്‍ക്കറില്‍ ബൗള്‍ഡായി.

3.5 ഓവറില്‍ 14 റണ്‍സ് വഴങ്ങിയാണ് അര്‍ഷ്ദീപ് മൂന്നു വിക്കറ്റെടുത്തത്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് വരുണ്‍ ചക്രവര്‍ത്തി മൂന്നു വിക്കറ്റ് വീഴ്ത്തിയത്. അരങ്ങേറ്റ മത്സരം കളിച്ച മയാങ്ക് യാദവ് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ രണ്ട് ഓവറില്‍ 12 റണ്‍സ് വഴങ്ങിയും ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. മറ്റൊരു അരങ്ങേറ്റ താരം നിതീഷ് റെഡ്ഡി രണ്ട് ഓവറില്‍ 17 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവര്‍ മെയ്ഡനാക്കിയാണ് മയാങ്ക് യാദവ് ബോളിങ്ങിന് തുടക്കമിട്ടത്. അജിത് അഗാര്‍ക്കര്‍ (2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനാസ്ബര്‍ഗില്‍), അര്‍ഷ്ദീപ് സിങ് (2022ല്‍ ഇംഗ്ലണ്ടിനെതിരെ സതാംപ്ടണില്‍) എന്നിവര്‍ക്കു ശേഷം രാജ്യാന്തര ട്വന്റി20യില്‍ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവര്‍ മെയ്ഡനാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മയാങ്ക്.

ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദോയ്, മഹ്‌മൂദുള്ള, ജാക്കര്‍ അലി, മെഹിദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്‌മാന്‍, ഷോറിഫുള്‍ ഇസ്ലാം.