- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അപ്പീൽ ചെയ്തപ്പോഴെല്ലാം ഔട്ട് വിധിച്ചു, ഇന്ത്യ-പാക്ക് മത്സരത്തിൽ അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് നരേന്ദ്ര മോദി'; ഇന്ത്യ ജയിച്ചത് അംപയർമാരെ സ്വാധീനിച്ചെന്ന് പാക്ക് മുൻ താരം
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ ടീം അംപയർമാരെ സ്വാധീനിച്ച് വിജയം നേടിയെന്ന ഗുരുതരമായ ആരോപണവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ് രംഗത്ത്. ഒരു പാക് മാധ്യമത്തിലെ ചർച്ചയ്ക്കിടെയാണ് യൂസഫ് ഈ പരാമർശം നടത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അംപയർമാരുടെ തീരുമാനങ്ങളെ നിയന്ത്രിച്ചതെന്നാണ് യൂസഫ് ആരോപിച്ചത്.
'ഇന്ത്യ അപ്പീൽ ചെയ്തപ്പോഴെല്ലാം അംപയർമാർ ഔട്ട് വിധിക്കുന്നത് കണ്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചതെന്ന് തോന്നുന്നു,' യൂസഫ് പറഞ്ഞു. മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപപരമായ പരാമർശങ്ങളും യൂസഫ് നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ മത്സരത്തിൽ മൂന്ന് നിർണായക അപ്പീലുകളിൽ ഇന്ത്യൻ താരങ്ങൾ ഔട്ട് പ്രതീക്ഷിച്ചെങ്കിലും ഡിആർഎസ് (ഡെസിഷൻ റിവ്യൂ സിസ്റ്റം) വഴി പാക്കിസ്ഥാൻ ബാറ്റർമാർ രക്ഷപ്പെട്ടിരുന്നു. എന്നാൽ, അവസാന വിജയം ഏഴ് വിക്കറ്റിന് ഇന്ത്യ സ്വന്തമാക്കി. 127 റൺസിന് പുറത്തായ പാക്കിസ്ഥാനെതിരെ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയത്തിലെത്തിയത്. 25 പന്തുകൾ ബാക്കിനിൽക്കെ നേടിയ വിജയത്തിൽ മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.