മുംബൈ: ഇന്‍ഡോറില്‍ രണ്ട് ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, 2025 വനിത ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായി നവി മുംബൈയില്‍ സുരക്ഷ നടപടികള്‍ ശക്തമാക്കി. ടൂര്‍ണമെന്റിലെ അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിന് മുംബൈ നഗരം ആതിഥേയത്വം വഹിക്കും, വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ സെമിഫൈനലും ഞായറാഴ്ച ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലും ഇതില്‍ ഉള്‍പ്പെടുന്നു.

പൊലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി അവരുടെ നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ കളിക്കാരോട് അഭ്യര്‍ഥിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം, തുടക്കം മുതല്‍ ഞങ്ങള്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു, പക്ഷേ ചിലപ്പോള്‍ സംഭവിക്കുന്നത് പൊലീസിനെ അറിയിക്കാതെ കളിക്കാര്‍ പുറത്തുപോകുകയും അത് ഒരു പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നു. അവര്‍ ഞങ്ങളെ മുന്‍കൂട്ടി അറിയിച്ചാല്‍, ഞങ്ങള്‍ അവരുടെ സംരക്ഷണം ഉറപ്പാക്കുന്നു,'

ടീം ഹോട്ടലുകളിലും സ്റ്റേഡിയങ്ങളിലും ടീമിന്റെ യാത്രമാര്‍ഗങ്ങളിലും സുരക്ഷക്കായി നവി മുംബൈ പൊലീസ് തങ്ങളുടെ സാന്നിധ്യം ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, ഒക്ടോബര്‍ 18ന് ഇവിടെ പരിശീലനം ആരംഭിച്ച ആദ്യ ദിവസം മുതല്‍, കളിക്കാര്‍ താമസിക്കുന്ന എല്ലാ ഹോട്ടലുകളിലും ഞങ്ങള്‍ കാവല്‍ക്കാരെ വിന്യസിച്ചിട്ടുണ്ട്.

അതിനുപുറമെ, ടീം സ്റ്റേഡിയത്തില്‍നിന്ന് ഹോട്ടലിലേക്കും തിരിച്ചും പോകുമ്പോഴെല്ലാം, ഞങ്ങള്‍ അവര്‍ക്ക് സുരക്ഷ നല്‍കുന്നു. ഗ്രൗണ്ടില്‍, 75 ഓഫിസര്‍മാരും ബാക്കിയുള്ള പൊലീസ് കോണ്‍സ്റ്റബിള്‍മാരുമായി ഏകദേശം 600 പേരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഏതെങ്കിലും കളിക്കാരന്‍ പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഞങ്ങളെ അറിയിക്കണം, ഞങ്ങള്‍ അവര്‍ക്ക് സംരക്ഷണം നല്‍കും.'