മീററ്റ്: ബലാത്സംഗ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. ബലാത്സംഗം ചെയ്തയാളുടെ ഡ്രൈവർ ആണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി മാനസ്സിക സംഘർഷം അനുഭവിച്ചുവരികയായിരുന്നു.

നൊമാൻ എന്നയാളാണ് സഹോദരിയെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാളുടെ ഡ്രൈവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പീഡിപ്പിച്ചയാളെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.