എടാ പോടാ വിളിച്ചാല്‍ നിന്റെ വായില്‍ പല്ല് കാണില്ല! ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണനെതിരെ സന്ദീപ് വാര്യരുടെ ഭീഷണി; 'പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി ഓടിയില്ലേ.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്ന് ഗോപാലകൃഷ്ണനും; ബിജെപി നേതാവും ബിജെപി വിട്ട നേതാവും തമ്മില്‍ സൈബറിടത്തില്‍ തമ്മിലടി

എടാ പോടാ വിളിച്ചാല്‍ നിന്റെ വായില്‍ പല്ല് കാണില്ല!

Update: 2025-06-20 09:06 GMT

തിരുവനന്തപുരം: ഭാരതാംബ വിവാദമായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ചര്‍ച്ചയായ ന്യൂസ് അവറിലെ സംസാര വിഷയം. രാജ്ഭവനില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷപവൃഷ്ടി നടത്താതെ മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌ക്കരിച്ച സംഭവമാണ് ചര്‍ച്ചക്കെടുത്തത്. വിഷയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടന്നതും മുന്‍ ബിജെപി നേതാവും ഇപ്പോഴത്തെ കോണ്‍ഗ്രസ് വക്താവുമായ സന്ദീപ് വാര്യരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സിപിഎം പ്രതിനിധിയായി പി ജയരാജനും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. ഈ ചര്‍ച്ചയില്‍ വാദം മുറുകവേ സന്ദീപ് വാര്യര്‍ ആര്‍എസ്എസിന് എതിരെ സംസാരിച്ചപ്പോഴാണ് വിഷയം ചൂടുപിടിച്ചത്. ഇതോടെ ഗോപാലകൃഷ്ണന്‍ പോടാ എന്ന വിധത്തില്‍ വിളിച്ചതോടെ സന്ദീപ് വാര്യര്‍ക്ക് നിയന്ത്രണം വിട്ടു. തുടര്‍ന്ന്, എടാ പോടാ വിളിച്ചാല്‍ നിന്റെ വായില്‍ പല്ല് കാണില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഇതിനിടെ നടന്ന വാഗ്വാദത്തിന് പിന്നാലെ, ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ സമൂഹമാധ്യമത്തിലും തുടരുന്നു. ആര്‍.എസ്.എസിന്റെ കാവിക്കൊടി ഏന്തിയ ഭാരതാംബ വിവാദത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് ഇന്നലെ ഇരുവരും ചാനലില്‍ കൊമ്പുകോര്‍ത്തത്. ചര്‍ച്ചയില്‍ തന്റെ ഭാഗം അവതരിപ്പിച്ച സന്ദീപിനോട് 'ഒന്ന് പോടോ വാര്യരേ' എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. ഈ പ്രശ്‌നം ഇന്നലത്തെ ചാനല്‍ ചര്‍ച്ചക്ക് ശേഷവും ഇന്നും തുടരുകയാണ്.

ഇതേക്കുറിച്ച് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി സന്ദീപ് രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ തനിക്ക് അനുവദിച്ച സമയത്ത് മാന്യമായി തന്റെ പാര്‍ട്ടിയുടെ ഭാഗം അവതരിപ്പിച്ചു പോകുമ്പോള്‍ തടസ്സപ്പെടുത്തി പോടാ എന്ന് വിളിച്ചത് താങ്കളാണെന്നും തൊട്ടടുത്തിരുന്നാണ് വിളിച്ചതെങ്കില്‍ ഗോപാലകൃഷ്ണന്റെ വായില്‍ പല്ലുണ്ടാവില്ല എന്നു പറഞ്ഞത് കാര്യമായിട്ട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

'ആര്‍.എസ്.എസിനെ സോപ്പിടാന്‍ പുട്ടിന് പീര പോലെ ഗോപാലകൃഷ്ണന്‍ ഇടയ്ക്കിടെ നടത്തുന്ന അഭ്യാസങ്ങള്‍ എനിക്ക് മനസ്സിലാവും. രാഷ്ട്രീയ ഭാവി അസ്തമിച്ച, തൃശ്ശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പുല്ലുവില പോലുമില്ലാത്ത, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊട്ടിച്ചു വിട്ട കോര്‍പ്പറേഷന് പുറത്തെ മേയറോട് തര്‍ക്കിച്ചു കളയാന്‍ സമയവുമില്ല. ആര്‍എസ്എസുകാരന്റെ പിപ്പിടി ഒക്കെ കയ്യില്‍ വച്ചാല്‍ മതി. നിങ്ങള്‍ വിളിച്ചാല്‍ പത്ത് പേര്‍ പോലും വരാനില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം' -സന്ദീപ് വാര്യര്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഭാരതാംബക്ക് ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമൊന്നുമില്ലെന്നും കാവിക്കൊടി പിടിച്ച ചിത്രം ആര്‍.എസ്.എസ് കാര്യാലയത്തില്‍ കൊണ്ടുപോയി? വെച്ചാല്‍ മതിയെന്നും സന്ദീപ് ചര്‍ച്ചയില്‍ പറഞ്ഞപ്പോഴാണ് ഗോപാലകൃഷ്ണന്‍ പ്രകോപിതനായത്. 'ഭാരതാംബ എന്നത് ഏകദേശം 1800 അവസാനം വന്ന ആശയമാണ്. അതിനെ ആര്‍.എസ്.എസ് വത്കരിക്കുന്നതാണ് പ്രശ്‌നം. കാവിക്കൊടി പിടിച്ച ചിത്രം നിങ്ങള്‍ക്ക് പൂജിക്കണമെങ്കില്‍ അത് നിങ്ങര്‍ ആര്‍.എസ്.എസ് കാര്യാലയത്തില്‍ കൊണ്ടുപോയി? വെച്ചാല്‍ മതി. ഇത് കേരളമാണ്. നിങ്ങളുടെ സൗകര്യത്തിന് ചെയ്ത് പോകാമെന്ന് കരുതണ്ട' എന്നായിരുന്നു സന്ദീപ് പറഞ്ഞത്.

'ചാനല്‍ ചര്‍ച്ചകളില്‍ നിന്റെ മാതിരി ഭാഷകള്‍ ഉപയോഗിക്കാന്‍ ചിലപ്പോള്‍ ഞാന്‍ വളര്‍ന്ന് വന്ന സംസ്‌കാരം എന്നെ അനുവദിച്ചെന്നു വരില്ല.. നീ ഒറ്റ വാപ്പാക്ക് പിറന്ന സങ്കര വര്‍ഗ്ഗം തന്നെ ആണെങ്കില്‍ പറഞ്ഞ വാക്ക് പാലിക്കുക.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് ഞാന്‍ വരാം.. ഈ ഇന്ത്യ മഹാരാജ്യത്ത് ഇന്നേവരെ ഒരു കോണ്‍ഗ്രസുകാരനും ആര്‍.എസ്.എസുകാരനോട് നേര്‍ക്കു നേര്‍ മുട്ടിയ ചരിത്രവും ഇല്ല.. ആ റെക്കോര്‍ഡ് നിന്റെ പേരില്‍ ഉണ്ടാവും.. ആണായി പിറന്നവന്‍ എങ്കില്‍ പറഞ്ഞ വാക്ക് പാലിക്കുക. അല്ലാതെ ചാനലില്‍ കിടന്ന് ഉത്തരം മുട്ടുമ്പോള്‍ പട്ടിഷോ കാണിച്ചിട്ട് കാര്യമില്ല..' -എന്നാണ് ഗോപാലകൃഷ്ണന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത്.

ഇതിനിടെ സന്ദീപ് വാര്യരുടെ ഫേസ്ബുക്കില്‍ കമന്റായി ഗോപാലകൃഷ്ണന്‍ നല്‍കി മറുപടി വാര്യര്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവരുന്നത്. വിവാദത്തിലെ ആരോപണ പ്രത്യാപോരങ്ങളുമായുള്ള പോസ്റ്റുകള്‍ ചുവടേ:

സന്ദീപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഗോപാലകൃഷ്ണാ, ചാനല്‍ ചര്‍ച്ചയില്‍ എനിക്ക് അനുവദിച്ച സമയത്ത് മാന്യമായി എന്റെ പാര്‍ട്ടിയുടെ ഭാഗം അവതരിപ്പിച്ചു പോകുമ്പോള്‍ തടസ്സപ്പെടുത്തി പോടാ എന്ന് വിളിച്ചത് താങ്കളാണ്. സ്റ്റുഡിയോയില്‍ വളരെ ദൂരെയിരിക്കുന്ന സൗകര്യം മുതലെടുത്തുകൊണ്ട് സഹപാനലിസ്റ്റിനെ അനാവശ്യം വിളിച്ചാല്‍ കേട്ടോണ്ടിരിക്കാന്‍ സൗകര്യമില്ല. തൊട്ടടുത്തിരുന്നാണ് വിളിച്ചതെങ്കില്‍ ഗോപാലകൃഷ്ണന്റെ വായില്‍ പല്ലുണ്ടാവില്ല എന്നു പറഞ്ഞത് കാര്യമായിട്ട് തന്നെയാണ്. ബാക്കി നിങ്ങള്‍ പറഞ്ഞ കാര്യങ്ങളോട് പുച്ഛം മാത്രമേയുള്ളൂ.

രാജീവ് ചന്ദ്രശേഖരന്റെ പുതിയ ടീമില്‍ ഇടം കിട്ടാന്‍ , സൈബര്‍ സംഘികളുടെ കയ്യടി കിട്ടാന്‍ , ആര്‍എസ്എസിനെ സോപ്പിടാന്‍ പുട്ടിന് പീര പോലെ ഗോപാലകൃഷ്ണന്‍ ഇടയ്ക്കിടെ നടത്തുന്ന അഭ്യാസങ്ങള്‍ എനിക്ക് മനസ്സിലാവും. രാഷ്ട്രീയ ഭാവി അസ്തമിച്ച , തൃശ്ശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പുല്ലുവില പോലുമില്ലാത്ത, സിറ്റിംഗ് സീറ്റ് ആയ കുട്ടന്‍കുളങ്ങരയില്‍ നിന്ന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊട്ടിച്ചു വിട്ട കോര്‍പ്പറേഷന് പുറത്തെ മേയറോട് തര്‍ക്കിച്ചു കളയാന്‍ സമയവുമില്ല. ആര്‍എസ്എസുകാരന്റെ പിപ്പിടി ഒക്കെ കയ്യില്‍ വച്ചാല്‍ മതി. നിങ്ങള്‍ വിളിച്ചാല്‍ പത്ത് പേര്‍ പോലും വരാനില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം. രാവിലെ തന്നെ ഒട്ടക ഫ്രൈ ഉണ്ടാക്കാന്‍ എനിക്ക് താല്പര്യമില്ല. നിര്‍ബന്ധിക്കരുത്.

അഡ്വ ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചാനലില്‍ കിടന്ന് ഗീര്‍വാണം മുഴക്കുകയും മൂന്നാംകിട ഭീഷണിയും മുഴക്കിയവനോട് എനിക്ക് പറയാനുള്ളത്.. അതെ RSS കാരന്‍ തന്നെയാണ് 9 വയസ്സ് മുതല്‍ സംഘത്തിന്റെയും അതുമായി ബന്ധപ്പെട്ട എല്ലാ പരിവാര്‍ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന തലത്തില്‍ ഉള്ള മുതിര്‍ന്ന ചുമതലകള്‍ വഹിച്ചിട്ടാണ് ബിജെപി എന്ന ദേശീയ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ എത്തിയത്.. 1981ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ SFI കൊടികുത്തിവാണ കാലത്ത് സഖാക്കളുടെ ഭീഷണികള്‍ വകവക്കാതെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റ പേരില്‍ എന്റെ കാലുകള്‍ കുട്ടി സഖാക്കള്‍ തല്ലി തകര്‍ത്തിട്ടും പിന്തിരിയാതെ ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ കേരള വര്‍മ്മയില്‍ എബിവിപി എന്ന ദേശീയ വിദ്യാര്‍ത്ഥി സംഘടനക്ക് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ച ചരിത്രം ആണ് ഉള്ളത്.. വര്‍ഷം 50 കഴിഞ്ഞു സംഘ പ്രസ്ഥാനങ്ങള്‍ക്ക് ഒപ്പം.. അധികാരത്തിനോ കസേരക്കോ വേണ്ടിയോ ആരുടെയും പിന്നാലെ ഓടിയിട്ടില്ല...നിന്നെപോലെ സോഷ്യല്‍ മീഡിയ വഴിയും പിന്നീട് ജനം ടീവീ തന്നെ അവസരങ്ങള്‍ വഴി 2016 ല്‍ ബിജെപി അംഗത്വം എടുത്തു വന്നതല്ല.. 2021 തൃശ്ശൂരില്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി പാലക്കാട് വഴി ഒറ്റപ്പാലം വഴി പെരിന്തല്‍മണ്ണക്ക് ഓടിയതും രണ്ട് വര്‍ഷത്തോളം പാര്‍ട്ടി അകറ്റി നിര്‍ത്തുകയും ചെയ്ത നിന്റെ നാറിയ കഥകളും എന്നെ കൊണ്ട് പറയിക്കരുത്.. ചാനല്‍ ചര്‍ച്ചകളില്‍ നിന്റെ മാതിരി ഭാഷകള്‍ ഉപയോഗിക്കാന്‍ ചിലപ്പോള്‍ ഞാന്‍ വളര്‍ന്ന് വന്ന സംസ്‌കാരം എന്നെ അനുവദിച്ചെന്നു വരില്ല.. പിന്നെ നീ ഒറ്റ വാപ്പാക്ക് പിറന്ന സങ്കര വര്‍ഗ്ഗം തന്നെ ആണെങ്കില്‍ പറഞ്ഞ വാക്ക് പാലിക്കുക.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് ഞാന്‍ വരാം..ഈ ഇന്ത്യ മഹാരാജ്യത്ത് ഇന്നേവരെ ഒരു കോണ്‍ഗ്രസ്‌കാരനും RSS കാരനോട് നേര്‍ക്കു നേര്‍ മുട്ടിയ ചരിത്രവും ഇല്ല.. ആ റെക്കോര്‍ഡ് നിന്റെ പേരില്‍ ഉണ്ടാവും.. ആണായി പിറന്നവന്‍ എങ്കില്‍ പറഞ്ഞ വാക്ക് പാലിക്കുക.. അല്ലാതെ ചാനല്‍ കിടന്ന് ഉത്തരം മുട്ടുമ്പോള്‍ പട്ടിഷോ കാണിച്ചിട്ട് കാര്യമില്ല.. പിന്തുണച്ചും ഫോണ്‍ വിളിച്ചും ഇന്നലെ മുതല്‍ നിരവധി പ്രവര്‍ത്തകര്‍ കൂടെ എന്നോട് വികാരങ്ങള്‍ പങ്ക് വച്ചു.പരിവാര്‍ പ്രസ്ഥാനങ്ങളുടെ സോഷ്യല്‍ മീഡിയ platform വഴിയും എല്ലാം നിങ്ങള്‍ തരുന്ന പിന്തുണക്ക് ഹൃദയത്തില്‍ നിന്ന് ഒരായിരം നന്ദി.. നിങ്ങള്‍ക്ക് എനിക്ക് തരാന്‍ ഒരു വാക്ക് മാത്രമേ.. ആശയങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവന്‍ ആണ്.. അവസാനം വരെ ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് നിങ്ങള്‍ക്ക് ഒപ്പം എന്നും ഉണ്ടാവും..

സ്‌നേഹപൂര്‍വ്വം

അഡ്വ ബി ഗോപാലകൃഷ്ണന്‍

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്..

Tags:    

Similar News