ദളിത് പോരാളി ചിത്രലേഖയെ കുറിച്ച് വീണ്ടും സിനിമ വരുന്നു; പുതിയ സിനിമയ്ക്കായി ഫ്രേസര്‍ സ്‌കോട്ട് തലസ്ഥാനത്തെത്തി

ദളിത് പോരാളി ചിത്രലേഖയെ കുറിച്ച് വീണ്ടും സിനിമ വരുന്നു; പുതിയ സിനിമയ്ക്കായി ഫ്രേസര്‍ സ്‌കോട്ട് തലസ്ഥാനത്തെത്തി

Update: 2025-12-15 08:47 GMT

കണ്ണൂര്‍: ഒറ്റയാള്‍ പോരാട്ടത്തിലൂടെ ശ്രദ്ദേയയായ ദളിത് പോരാളി ചിത്രലേഖയെ കുറിച്ച് വീണ്ടും സിനിമ വരുന്നു. ശേഖര്‍ കപൂര്‍ പ്രഖ്യാപിച്ച ചിത്രത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി തിരക്കഥാകൃത്ത് ഫ്രേസര്‍ സ്‌കോട്ട് തലസ്ഥാനത്തെത്തി. അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഫ്രേസര്‍ സ്‌കോട്ട് പങ്കെടുക്കുന്നുണ്ട്.

ചിത്രലേഖയുടെ അനുഭവങ്ങള്‍ ഫൂലന്‍ ദേവിയുടെ കഥയായ ബാന്‍ഡിറ്റ് ക്വീനിനെപ്പോലെ ധൈര്യമുള്ളതാണെന്ന്‌ശേഖര്‍ കപൂര്‍ പറഞ്ഞിരുന്നു. ജയന്‍ കെ.ചെറിയാന്‍ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന ചിത്രം ചിത്രലേഖയുടെ ജീവിത കഥയായിരുന്നു. ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചിത്രലേഖയുടെ ജീവിതത്തെ കുറിച്ച് പറയുന്നുണ്ട്. ദളിത് പോരാളിയെ കുറിച്ചുള്ളപുതിയ സിനിമയാണ് ഫ്രേസര്‍ സ്‌കോട്ടിന്റെ ലക്ഷ്യം.

ചിത്രത്തിനുള്ള നിര്‍മാണച്ചെലവ് മൂന്നു കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതു കണ്ടെത്താനാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഫ്രേസര്‍ സ്‌കോട്ട് എത്തിയത്. ഒമ്പത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയ സംവിധായകനാണ് ശേഖര്‍ കപൂര്‍. ചിത്രം നിര്‍മ്മിക്കാന്‍ പലരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ചിത്രലേഖ എന്ന ദളിത് സ്ത്രീ ഓട്ടോറിക്ഷ ഓടിക്കാന്‍ നിര്‍ബന്ധിതയായപ്പോള്‍, പുരുഷ മേധാവിത്വമുള്ള ഓട്ടോ യൂണിയന്‍ അതിന് തീയിടുകയായിരുന്നു. നാടായ പയ്യന്നൂര്‍ എടാട്ടു നിന്ന് ഓടിച്ചു, ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ കൊലപാതകക്കുറ്റത്തിന് തടവിലാക്കി, അവളെ കൊല്ലാന്‍ കൊലയാളികളെ നിയോഗിച്ചു. എന്നാല്‍ ചിത്രലേഖ ഒരിക്കലും തളരാതെ, എല്ലാ അക്രമാസക്തമായ എതിര്‍പ്പുകള്‍ക്കും എതിരെ, കേരളത്തിലെ ആദ്യത്തെ വനിതാ, ദളിത്, ഓട്ടോറിക്ഷ ഡ്രൈവര്‍ ആകാനുള്ള അവകാശം നേടുന്നതു വരെ പൊരുതി. 122 ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു.

2024 ഒക്ടോബറിലാണ് കാന്‍സര്‍ ബാധിച്ച് ചിത്രലേഖ മരിച്ചത്. ഫ്രേസര്‍ സ്‌കോട്ട് ചിത്രം കേരള ചലച്ചിത്രമേളയുടെ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു. ലോകം ഈ കഥ അറിയണം. നമ്മള്‍ ഇനിയും അതിനായി ജീവിക്കണം. അദ്ദേഹം പറഞ്ഞു. ചിത്രലേഖയുടെ ജീവിതവും അനുഭവങ്ങളും വേദനകളും സമൂഹത്തിന് മുന്നില്‍ കാണിക്കണം. ചിത്രലേഖയ്ക്ക് അതില്‍ സന്തോഷിക്കാന്‍ മാത്രമേ കഴിയൂ.സിനിമ നിര്‍മ്മിച്ചാല്‍ നിത്യവൃത്തിക്ക് വേണ്ടി പുതിയൊരു ഓട്ടോ വാങ്ങാന്‍ സഹായകമാകും. ന്നാലും അഞ്ചും വയസ്സുള്ള മകന്റെ അമ്മയില്ലാത്ത രണ്ടു കുട്ടികളെയും , വളര്‍ത്തേണ്ടതുണ്ട്.ശ്രീഷ്‌കാന്ത് പറഞ്ഞു. ഫ്രേസര്‍ സ്‌കോട്ട് ചിത്രലേഖയുടെ കാട്ടാമ്പള്ളിയിലെ വീടെടുക്കുന്ന സമയത്ത് ധനസഹായം നല്‍കിയിരുന്നു.

Tags:    

Similar News