യുപി യിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തി കൂട്ടബലാത്സംഗം ചെയ്തു; സംഭവം സ്കൂളിലേയ്ക്ക് പോകും വഴി; കേസിൽ ഒരാൾ അറസ്റ്റിൽ

Update: 2024-09-24 11:14 GMT

ലഖ്നൗ: ഉത്തർപ്രദേശിനെ വീണ്ടും ഞെട്ടിച്ചുകൊണ്ട് സ്കൂളിൽ പോകുകയായിരുന്ന പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാറിൽ എത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ ബലമായി കാറിലേക്ക് പിടിച്ചുകയറ്റുകയും ഒരു ഹോട്ടൽ മുറിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഡാനിഷ്, അമീൻ എന്നിവരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസ് എടുക്കുകയും ഒരാളെ സംഭവത്തിൽ പിടികൂടുകയും ചെയ്തു.

സ്കൂളിലേക്ക് പോകും വഴിയായിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടി എടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് കയറ്റുകയായിരുന്നു. ഹോട്ടൽ മുറിയിൽ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം പ്രതികൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നാലെ സംഭവം പുറത്ത് പറഞ്ഞാൽ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

തുടർന്ന് പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റിയ ശേഷം വീടിന് സമീപത്ത് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് നടന്ന സംഭവം പെൺകുട്ടി പിതാവിനെ അറിയിക്കുകയും സരോജിനി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പീഡനം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ലഖ്നൗ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ കേശവ് കുമാർ വ്യക്തമാക്കി.

Tags:    

Similar News