ഉത്തര്‍പ്രദേശില്‍ വ്യാപാരിയും കുടുംബവും ജീവനൊടുക്കി; ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടിലായിരുന്നു കുടുംബമെന്ന് പോലീസ്

ഉത്തര്‍പ്രദേശില്‍ വ്യാപാരിയും കുടുംബവും ജീവനൊടുക്കി

Update: 2025-06-30 13:02 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാപാരിയും കുടുംബവും ജീവനൊടുക്കി. ലഖ്നൗ അഷ്റഫാബാദിലാണ് സംഭവം. അഷ്റഫാബാദ് സ്വദേശി ശോഭിത് റസ്‌തോഗി (48), ഭാര്യ സുചിത റസ്‌തോഗി (44), മകള്‍ ഖ്യാതി റസ്‌തോഗി (16) എന്നിവരാണ് മരിച്ചത്. ഇവര്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.

തല്‍ക്കത്തോറയില്‍ വസ്ത്ര വ്യാപാരിയാണ് ശോഭിത്. തിങ്കളാഴ്ച രാവിലെയാണ് വ്യാപാരിയും ഭാര്യയും മകളും വിഷം കഴിച്ചതായി പൊലീസിന് വിവരം ലഭിച്ചത്. ഖ്യാതി വിവരം ബന്ധുവിനെ അറിയിച്ചെങ്കിലും അദ്ദേഹം അവിടെ എത്തിയപ്പോഴേക്കും മൂന്നുപേരുടെയും നില വഷളായിരുന്നു.

മൂവരെയും കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും വിഷക്കുപ്പി കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു. ശോഭിത് ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്നുവെന്നും അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News