മക്കളുമായി അല്‍പേഷ് എല്‍സിനയുടെ സംസ്‌കാരത്തിനെത്തിയപ്പോള്‍ എങ്ങും നിലവിളി; സംസ്‌ക്കാരം നടന്നത് ഗുജറാത്ത് വഡോദരയിലെ പെന്‍ഷന്‍പോറ സെമിത്തേരിയില്‍

മക്കളുമായി അല്‍പേഷ് എല്‍സിനയുടെ സംസ്‌കാരത്തിനെത്തിയപ്പോള്‍ എങ്ങും നിലവിളി

Update: 2025-06-16 07:21 GMT

അഹമ്മദാബാദ്: ദുഃഖം തളം കെട്ടി നിന്ന അന്തരീക്ഷത്തില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരണമടഞ്ഞ ആദ്യ ബ്രിട്ടീഷ് പൗരയുടെ ശവസംസ്‌കാരം നടന്നു. എല്‍സിന അല്‍പേഷ് മക്വാന എന്ന, രണ്ടു കുട്ടികളുടെ അമ്മ കൂടിയായ 42 കാരി ദന്ത ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തി തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. വിമാന ദുരന്തത്തില്‍ മരണമടഞ്ഞ 53 ബ്രിട്ടീഷുകാരില്‍ അവരുടെ മൃതദേഹമാണ് ആദ്യമായി തിരിച്ചറിഞ്ഞ്, അധികൃതര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.

ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ താമസിച്ചിരുന്ന ഇവരുടെ മൃതദേഹം ഡി എന്‍ എ പരിശോധന വഴിയാണ് തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം ഗുജറാത്ത് വഡോദരയിലെ പെന്‍ഷന്‍പോറ സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. ഏഴും പതിനൊന്നും വയസ്സുള്ള രണ്ട് മക്കള്‍ക്കൊപ്പം അവരുടെ ഭര്‍ത്താവ് 52 കാരനായ അല്‍പേഷ് ഇന്ത്യയില്‍ എത്തിച്ചേര്‍ന്നിരുന്നു.

റോമന്‍ കത്തോലിക്ക രീതികള്‍ അനുസരിച്ചായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. വിമാനം പറന്നുയരുന്നതിന് മുന്‍പായി അവര്‍ തന്റെ പിതാവിനെ വിളിച്ച്, സുരക്ഷിതമായി വിമാനത്തില്‍ കയറിയ കാര്യം പറഞ്ഞിരുന്നു.

Tags:    

Similar News