'എന്റമ്മോ..വെന്തുരുകുന്നു..'; കൊടുംചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; താപനില 50 ഡിഗ്രിയായി ഉയർന്നു; യുപിയിലെ സ്കൂളുകൾക്ക് അവധി; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പ്

Update: 2025-06-14 06:31 GMT

ഡൽഹി: ഉത്തരേന്ത്യ സംസ്ഥാനങ്ങളിൽ കനത്ത ചൂട്. പല പ്രദേശങ്ങളും കൊടും ചൂടിൽ വെന്തുരുകുന്നുവെന്ന് വിവരങ്ങൾ. താപനില 50 ഡിഗ്രിയോടടുത്ത് ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025ലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. താപനില 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഇന്ത്യയിലെ ഒരു സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണ് ശ്രീഗംഗാനഗറിൽ രേഖപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു.

ഇന്നലെ തീവ്ര ഉഷ്ണ തരംഗമുണ്ടായത് പടിഞ്ഞാറൻ രാജസ്ഥാനിലാണ്. കിഴക്കൻ രാജസ്ഥാൻ, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗമുണ്ടായി. രാജസ്ഥാനിലെ ചുരുവിൽ 47.6 ഡിഗ്രി സെൽഷ്യസും ജയ്‌സാൽമീറിൽ 46.9 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഉത്തർ പ്രദേശിൽ സ്കൂളുകളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ അവധി നൽകിയിരിക്കുകയാണ്.

ജൂലൈ ഒന്നിനേ സ്കൂളുകൾ തുറക്കൂ. അതേസമയം അധ്യാപകരും ജീവനക്കാരും ഹാജരാവണമെന്നും അറിയിച്ചു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News