ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരുടെ എണ്ണം 75 ആയി; തിരച്ചില്‍ തുടരുന്നതായി കേന്ദ്ര സേന

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരുടെ എണ്ണം 75 ആയി

Update: 2025-07-06 11:52 GMT

ധര്‍മശാല: ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ, മണ്ണിടിച്ചില്‍, വെള്ളപൊക്കം, മേഘവിസ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍പെട്ട് കാണാതായവരുടെ എണ്ണം 75 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി കേന്ദ്രസേന അറിയിച്ചു. വെള്ളെപ്പൊക്ക ബാധിതര്‍ക്ക് നിലവില്‍ സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തികള്‍ക്കും കാലാവസ്ഥ പ്രതികൂലമായി തുടരുന്നതായി ഡെപ്യൂട്ടി കമീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ പറഞ്ഞു.

ശക്തമായ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ റോഡ് വഴിയുള്ള സഹായം ദുഷ്‌കരമാണ്. എന്നിരുന്നാലും തുനാഗിലെ പ്രധാന റോഡ് ഇന്ന് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇവിടെ മാത്രം കാണാതായവരുടെ എണ്ണം 31 ആണ്. ഇവരില്‍ ആരെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഏകദേശം 250 എസ്.ഡി.ആര്‍.എഫ്-എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും അപൂര്‍വ് ദേവ്ഗണ്‍ പറഞ്ഞു.

കാലവര്‍ഷം ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നുണ്ട്.

അതേസമയം, മാണ്ഡി ജില്ലയില്‍ അടുത്തിടെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏറ്റവും കൂടുതല്‍ നാഷനഷ്ട്ടങ്ങളുണ്ടായ തുനാഗില്‍ ഇന്തോ-ടിബറ്റന്‍ പൊലീസിന്റെ(ഐ.ടി.ബി.പി) പ്രത്യേക സംഘം എത്തിയിട്ടുണ്ട്. തകര്‍ന്ന വീടുകളുടെയും മറ്റും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താനും ദുരിതത്തില്‍പ്പെട്ട കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും ഭരണകൂടവും എന്‍.ഡി.ആര്‍.എഫുമായി ഐ.ടി.ബി.പി ഏകോപിച്ച് പ്രവര്‍ത്തിക്കും.

Tags:    

Similar News