ഹണിമൂണ്‍ കൊലപാതകം: പ്രതിയെ എയര്‍പോര്‍ട്ടില്‍ വെച്ച് മുഖത്തടിച്ച് യാത്രക്കാരന്‍; സംഭവം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍; വൈറലായി വീഡിയോ

ഹണിമൂണ്‍ കൊലപാതകം: പ്രതിയെ എയര്‍പോര്‍ട്ടില്‍ വെച്ച് മുഖത്തടിച്ച് യാത്രക്കാരന്‍

Update: 2025-06-11 03:35 GMT

ഇന്‍ഡോര്‍: ഹണിമൂണ്‍ കൊലപാതക്കേസില്‍ അറസ്റ്റിലായ പ്രതിയെ വിമാനത്താവളത്തില്‍ വെച്ച് ഒരു യാത്രക്കാരന്‍ മുഖത്തടിച്ചതായി ദൃക്സാക്ഷികള്‍. ചൊവ്വാഴ്ച രാത്രി ഇന്‍ഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കര്‍ വിമാനത്താവളത്തിലാണ് സംഭവം. രാജ രഘുവംശി കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളേയും കൊണ്ട് മേഘാലയ പൊലീസ് എയര്‍പോര്‍ട്ടില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം.

തന്റെ ലഗേജുമായി കാത്തുനില്‍ക്കുന്ന ഒരു യാത്രക്കാരനാണ് ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ കേസിലെ പ്രതി നടന്നുപോകവെ പെട്ടന്ന് ദ്വേഷ്യത്തോടെ മുഖത്തടിച്ചത്. പ്രതികള്‍ മുഖത്ത് മാസ്‌ക് ധരിച്ചതിനാല്‍ ആര്‍ക്കാണ് അടി കൊണ്ടതെന്ന് വ്യക്തമല്ല. വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രാജ് കുശ്വ, വിശാല്‍ ചൗഹാന്‍, ആകാശ് രാജ്പുത്, ആനന്ദ് കുര്‍മി എന്നീ പ്രതികളെയാണ് മേഘാലയയിലെ 12 അംഗ പൊലീസ് സംഘം ഷില്ലോങ്ങില്‍ നിന്ന് ഇന്‍ഡോറിലേക്ക് കൊണ്ടുപോയത്.

രാജ രഘുവംശി മെയ് 23നാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസിലെ പ്രധാന പ്രതിയായ സോനം ഇതിനുശേഷം ഇന്‍ഡോറിലെത്തിയതായി പൊലീസ് പറഞ്ഞു. 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ഇന്‍ഡോറില്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

വിവാഹ ശേഷം മേയ് 20നാണ് ദമ്പതികള്‍ ഹണിമൂണിനായി മേഘാലയയിലെത്തിയത്. 24 മുതലാണ് ഇരുവരെയും കാണാതായത്. 10 ദിവസത്തിന് ശേഷം ജൂണ്‍ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയില്‍ നിന്നാണ് കണ്ടെത്തിയത്. ഭാര്യ സോനത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഗാസിപുര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭാര്യ സോനം കൊലപാതക വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

Tags:    

Similar News