ഏഴ് ദിവസത്തിനുള്ളിൽ അവരുടെ കടകൾ അടച്ചിടണം; ഇല്ലെങ്കിൽ കടുത്ത നടപടി എടുക്കും; അയോധ്യയിലെ പുണ്യപാതകളിൽ നിന്ന് മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ

Update: 2025-05-31 15:31 GMT

ലക്നൗ : അയോധ്യയുടെ പുണ്യപ്രധാനമായ പവിത്രത നിലനിർത്താൻ പുതിയൊരു തീരുമാനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി . അയോധ്യയിലെ പുണ്യപാതകളായ രാംപത്ത്, ധർമ്മപത്, ഭക്തിപത്, 14 കോസി, പഞ്ചകോശി പരിക്രമ റൂട്ടുകളിൽ മാംസത്തിന്റെയും മത്സ്യത്തിന്റെയും വിൽപ്പന പൂർണ്ണമായും നിരോധിക്കും.

ബുധനാഴ്ച അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ് സിംഗ് തന്റെ സംഘത്തോടൊപ്പം ഈ പുണ്യപാതകൾ പരിശോധിച്ചു. ഒന്നാമതായി, സഹദത്ഗഞ്ച് മുതൽ ലതാ മങ്കേഷ്കർ ചൗക്ക് വരെയുള്ള ഏകദേശം 13 കിലോമീറ്റർ നീളമുള്ള രാംപത്ത് അദ്ദേഹം സന്ദർശിച്ചു. ഈ പാതയിൽ, നോൺ-വെജ് വിൽക്കുന്ന കടയുടമകൾ ഏഴ് ദിവസത്തിനുള്ളിൽ അവരുടെ കടകൾ അടച്ചിടണമെന്ന് കർശനമായി ഉത്തരവിടുകയും ചെയ്തു.

ഒരാഴ്ചയ്‌ക്കുള്ളിൽ ഏതെങ്കിലും കടയുടമ കട അടച്ചില്ലെങ്കിൽ, മുനിസിപ്പൽ കോർപ്പറേഷൻ സംഘം അവർക്കെതിരെ കർശന നടപടി എടുക്കും. ചില സാധനങ്ങൾ ഇപ്പോഴും ചില കടകളിൽ അവശേഷിക്കുന്നുണ്ടെന്നും അതിനാൽ മാനുഷിക കാഴ്ചപ്പാടിൽ അവയ്‌ക്ക് ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി.

Tags:    

Similar News