വീടിന് പുറത്ത് കളിച്ചുകൊണ്ടിരിന്ന എട്ട് വയസുകാരനെ കാണാതായി; രണ്ട് ദിവസങ്ങൾക്ക് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത് ലഭിച്ചു; ആഗ്രയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രാജസ്ഥാനിൽ നിന്നും കണ്ടെത്തി
ആഗ്ര: 3 മാസം മുൻപ് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരന്റെ മൃതദേഹം പോലീസ് കണ്ടെത്തി. ആഗ്രയിൽ നിന്ന് കാണാതായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഭയ്ന്റെ മൃതദേഹമാണ് രാജസ്ഥാനിലെ മാനിയയിൽ നിന്ന് കണ്ടെടുത്തത്. ഒരു ട്രാൻസ്പോർട്ട് സ്ഥാപനത്തിന്റെ ഉടമയായ വിജയ് പ്രതാപിന്റെ മകനാണ് അഭയ്. വിജയ് നഗറിലാണ് ഇവർ താമസിക്കുന്നത്. ശനിയാഴ്ചയാണ് രാജസ്ഥാൻ പോലീസ് കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പിന്നീട് ആഗ്രയിൽ നിന്നും കാണാതായ കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞ് ആഗ്ര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഏപ്രിൽ 30 ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് ഒരു കത്ത് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നും 80 ലക്ഷം മോചന ദ്രവ്യം വേണമെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. നിലവിൽ, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അമർദീപ് ലാൽ പറഞ്ഞു. ഉടൻ തന്നെ പ്രതികളെ പിടികൂടാനാകുമെന്നും പോലീസ് വ്യക്തമാക്കി.