മസ്ജിദിനുള്ളിൽ കയറി 'ജയ് ശ്രീറാം' വിളിച്ചത് ക്രിമിനൽ കുറ്റമായി കണക്കാക്കാൻ പറ്റത്തില്ല; വാദവുമായി കർണാടക ഹൈക്കോടതി; പ്രതികൾക്കെതിരെയുള്ള കേസ് റദ്ദാക്കി

Update: 2024-10-16 08:17 GMT

ബെംഗളൂരു: മസ്ജിദിനുള്ളിൽ കയറി 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച രണ്ട് പേർക്കെതിരെ പോലീസ് നൽകിയ ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കിയതായി റിപ്പോർട്ടുകൾ. 'ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കുന്നത് ഏത് സമുദായത്തിൻ്റെയും മതവികാരം വ്രണപ്പെടുത്തുമെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതികൾ നൽകിയ അപ്പീൽ ഹർജി പരിഗണിച്ച ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത് . മുസ്ലീം പള്ളിയിൽ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതിന് ഐപിസി സെക്ഷൻ 295 എ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരുന്നത്.

ഐപിസി സെക്ഷൻ 447, 505, 50, 34, 295 എ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ബന്ധപ്പെട്ട പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരൻ തന്നെ പറഞ്ഞു.

ഹർജിക്കാർക്കെതിരായ തുടർ നടപടികൾക്ക് അനുമതി നൽകുന്നത് നിയമത്തിൻ്റെ ദുരുപയോഗമായി മാറുമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് രാത്രി പ്രതികൾ പള്ളിക്കുള്ളിൽ കയറി 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതിനായിരിന്നു കേസ് എടുത്തത്.

Tags:    

Similar News