തെലങ്കാനയില്‍ വീണ്ടും പക്ഷിപ്പനി; മൂന്ന് ദിവസത്തിനിടെ രണ്ട് ജില്ലകളിലായി ചത്തത് 8000 കോഴികള്‍

തെലങ്കാനയില്‍ വീണ്ടും പക്ഷിപ്പനി

Update: 2025-03-03 14:25 GMT

തെലങ്കാനയില്‍ വീണ്ടും പക്ഷിപ്പനി; മൂന്ന് ദിവസത്തിനിടെ രണ്ട് ജില്ലകളിലായി ചത്തത് 8000 കോഴികള്‍തെലങ്കാനയില്‍ വീണ്ടും പക്ഷിപ്പനി; മൂന്ന് ദിവസത്തിനിടെ രണ്ട് ജില്ലകളിലായി ചത്തത് 8000 കോഴികള്‍ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും പക്ഷിപ്പനി. സംഗറെഡ്ഡി, മേദക് ജില്ലകളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.രണ്ട് ജില്ലകളിലായി ഏകദേശം 8000 കോഴികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സംഗറെഡ്ഡിയില്‍ 7,000 കോഴികളും മേദക്കില്‍ 1000 കോഴികളുമാണ് രോഗം ബാധിച്ച് ചത്തത്.

ഫെബ്രുവരിയില്‍ മേദകിലെ ചൗത്കൂര്‍ മണ്ഡലത്തിലെ കോഴി ഫാമില്‍ വൈറസ് ബാധിച്ച് 23,900 കോഴികളാണ് ചത്തത്. അതേസമയം, മേദകിലെ ജലാല്‍പൂര്‍ പ്രദേശത്ത് സതീഷ് ഗൗഡി എന്നയാളുടെ ഫാമില്‍ രണ്ട് ദിവസത്തിനുള്ളില്‍ 1,000 കോഴികള്‍ ചത്തു.

ഫെബ്രുവരി 23 നാണ്, തെലങ്കാനയിലെ നെലപട്ല ഗ്രാമത്തില്‍ ആദ്യത്തെ പക്ഷിപ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തത്. അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ വി. കൃഷ്ണയും സംഘവും കോഴിഫാം സന്ദര്‍ശിച്ച് വ്യാപനം തടയുന്നതിനുള്ള ശുചിത്വ നടപടികള്‍ നടപ്പാക്കി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള അഞ്ച് കോഴി ഫാമുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുമെന്നും നെലപട്ലയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കോഴി ഫാമുകളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar News