പഠിക്കാത്തതിന് നിരന്തരം ശകാരിച്ചു; പതിനാലു വയസുകാരനായ മകന്‍ അമ്മയെ തല്ലിക്കൊന്നു പാടത്തിട്ടു

പതിനാലു വയസുകാരനായ മകന്‍ അമ്മയെ തല്ലിക്കൊന്നു പാടത്തിട്ടു

Update: 2025-10-24 03:58 GMT

ചെന്നൈ: പഠിക്കാത്തതിന് നിരന്തരം കാരിച്ചതിന്റെ ദേഷ്യത്തില്‍ പതിന്നാലു വയസുകാരനായ മകന്‍ അമ്മയെ തല്ലിക്കൊന്നു പാടത്തിട്ടു. കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്തു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പേട്ടിലാണ് സംഭവം. കീഴ്കുപ്പം വേലൂരില്‍ താമസിക്കുന്ന ലോറി ഡ്രൈവര്‍ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയാണ് (40) കൊല്ലപ്പെട്ടത്.

അച്ഛനും അമ്മയും ഇടയ്ക്കിടെ വഴക്കിടുന്നതും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാടത്തേക്കുപോയ മഹേശ്വരി തിരിച്ചെത്താത്തതിനെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തില്‍ ദേഹമാസകലം മുറിവോടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്. പഠിക്കാത്തതിന് നിരന്തരം ശകാരിച്ചതിനാല്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടി പോലിസിന് മൊഴിനല്‍കി.

പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഉളുന്തൂര്‍പ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ തിരുനാവലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഗുണശേഖരന്‍-മഹേശ്വരി ദമ്പതിമാര്‍ക്ക് 16 വയസ്സുള്ള ഒരു മകളുമുണ്ട്.

Tags:    

Similar News