മോളെ നീ ചെയ്തത് തെറ്റാണ്...;പൊറുക്കാൻ പാടില്ലാത്ത തെറ്റ്; എന്റെ മകളെ ഞാൻ എങ്ങനെ കൊല്ലും?; വക്കീലും ഞങ്ങളെ ചതിച്ചു; മകളുടെ ഈ പ്രവർത്തിയിൽ മനസ്സ് ആകെ തളർന്നു; പിന്നാലെ മനംനൊന്ത് പിതാവ് സ്വയം വെടിയുതിർത്ത് മരിച്ചു; വേദനയോടെ ബന്ധുക്കൾ

Update: 2025-04-13 13:50 GMT

ഭോപ്പാല്‍: സ്വന്തം മകൾ കാമുകന്റെ കൂടെ ഇറങ്ങി പോയതിൽ വിഷമിച്ച് പിതാവ് ജീവനൊടുക്കി. ഭോപ്പാലിലാണ് നടുക്കിയ സംഭവം നടന്നത്. മകൾ ഇറങ്ങിപോയതിന് ശേഷം അച്ഛൻ വളരെ വിഷമത്തിൽ ആയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അത്രയ്ക്കും സ്നേഹിച്ചായിരുന്നു അച്ഛൻ മകളെ വളർത്തിയത്.ഒടുവിൽ ഒട്ടും വേദന സഹിക്കാൻ കഴിയാതെ വന്നോതോടെയാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്.അയൽവാസിയായ യുവാവിനൊപ്പമാണ് മകൾ ഇറങ്ങിപ്പോയതെന്നും അദ്ദേഹം വേദനയോടെ അവസാനം പറഞ്ഞു.

ഇഷ്ടപ്പെട്ട ആൾക്കൊപ്പം മകള്‍ ജീവിക്കാന്‍ തീരുമാനിച്ചതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം നടന്നത്. അയല്‍വാസിയായ യുവാവിനൊപ്പം 15 ദിവസം മുന്‍പാണ് പെണ്‍കുട്ടി ഇറങ്ങിപ്പോയത്. എന്നാല്‍ അന്യസമുദായത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധം കുടുംബാംഗങ്ങള്‍ അംഗീകരിച്ചിരുന്നില്ല.

ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ തിരികെ പിടിച്ചുകൊണ്ടുവന്നെങ്കിലും യുവാവിനൊപ്പം ജീവിക്കാന്‍ കോടതി പെണ്‍കുട്ടിയെ അനുവദിക്കുകയായിരുന്നു. ഇരുവരും വിവാഹിതരായെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യം എന്നുമാണ് പെണ്‍കുട്ടി കോടതിയോട് പറഞ്ഞത്.

ഒടുവിൽ മകൾ ഇറങ്ങിപോയതിൽ മനംനൊന്താണ് പിതാവ് സ്വയം വെടിവെച്ച് മരിച്ചത്. 'മോളെ നീ ചെയ്തത് തെറ്റാണ്. എനിക്ക് നിങ്ങളെ രണ്ടുപേരെയും കൊല്ലാമായിരുന്നു, പക്ഷേ എന്‍റെ കൈകൊണ്ട് എന്‍റെ മോളെ ഞാന്‍ എങ്ങനെ കൊല്ലും?' എന്നാണ് ആത്മഹത്യാ കുറിപ്പില്‍ 49 കാരനായ പിതാവ് കുറിച്ചത്.

കോടതിയില്‍ മകള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകനെയും കുറിപ്പില്‍ പറയുന്നുണ്ട്. 'അയാള്‍ ഒരു കുടുംബത്തെ തകര്‍ത്തു, ഒരു പിതാവിന്‍റെ വേദന ആ വക്കീലിന് മനസിലാവില്ലെ? അയാള്‍ക്കും പെണ്‍ മക്കള്ളില്ലെ' എന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

മകളുടെ ആധാര്‍ കാര്‍ഡിന് പിന്നിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയത്. ആത്മഹത്യയെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ അച്ഛനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിട്ട് ബോധം മറയുന്നത് വരെ അക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വന്ന് പിടിച്ചുമാറ്റുന്നതുവരെ മര്‍ദനം തുടര്‍ന്നു. സംഭവത്തില്‍ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News