കുഞ്ഞിനെ വേണമെന്ന് പറഞ്ഞിട്ടും..ഗർഭച്ഛിദ്ര ഗുളികകൾ നൽകി; അതെല്ലാം കഴിച്ച് എന്റെ പാതി ബോധം പോയി; എതിർത്തപ്പോൾ..എന്നെ വല്ലാതെ ഉപദ്രവിച്ചു..!!; പത്രസമ്മേളനത്തിൽ നടൻ പവൻ സിംഗിനെതിരെ തുറന്നടിച്ച് ഭാര്യ; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഇരുവരും വേർപിരിയുമോ?

Update: 2025-10-09 09:39 GMT

മുംബൈ: പ്രശസ്ത നടൻ പവൻ സിംഗിനെതിരെ ഭാര്യയും നടിയുമായ ജ്യോതി സിംഗ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ശാരീരികവും മാനസികവുമായ പീഡനത്തിന് പുറമെ, ഗർഭച്ഛിദ്ര ഗുളികകൾ നിർബന്ധിച്ച് നൽകിയതായും ജ്യോതി സിംഗ് ആരോപിച്ചു. ഇരുവരും തങ്ങളുടെ ഭാഗം വിശദീകരിക്കാനായി വെവ്വേറെ മാധ്യമങ്ങളെ കണ്ടു.

മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജ്യോതി സിംഗ്, ഭർത്താവ് പവൻ സിംഗിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. വിവാഹ ബന്ധത്തിൽ താൻ കടുത്ത ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായി ജ്യോതി പറഞ്ഞു. താൻ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നിട്ടും, ഭർത്താവ് പവൻ സിംഗ് തന്നെ ഗർഭച്ഛിദ്ര ഗുളികകൾ നൽകി ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതായും ജ്യോതി സിംഗ് വെളിപ്പെടുത്തി. "അദ്ദേഹം എനിക്ക് ഗർഭച്ഛിദ്ര ഗുളികകൾ തരുമായിരുന്നു. ഞാൻ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നെങ്കിലും, ശരിക്കും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്ന ഒരാൾ ഭാര്യക്ക് ഇത്തരം മരുന്നുകൾ നൽകില്ല," ജ്യോതി സിംഗ് പറഞ്ഞു.

താൻ എതിർത്തപ്പോൾ പവൻ സിംഗ് തന്നെ ക്രൂരമായി ഉപദ്രവിച്ചതായും, ഇതിനെത്തുടർന്ന് പുലർച്ചെ രണ്ട് മണിക്ക് 25 ഉറക്കഗുളികകൾ കഴിച്ചതായും അവർ വെളിപ്പെടുത്തി. ഈ സംഭവത്തെത്തുടർന്ന് അർദ്ധരാത്രിയിൽ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നതായും ജ്യോതി സിംഗ് കൂട്ടിച്ചേർത്തു.

എന്നാൽ, ജ്യോതി സിംഗിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പവൻ സിംഗ് പ്രതികരിച്ചു. തന്നെ കാണാൻ വന്നപ്പോൾ ജ്യോതിയോട് മാന്യമായാണ് പെരുമാറിയതെന്നും, വിവാഹമോചന നടപടികൾ അവസാനിക്കുന്നത് വരെ തൻ്റെ വീട്ടിൽ നിന്ന് പോകാൻ ജ്യോതി വിസമ്മതിച്ചെന്നും നടൻ പറഞ്ഞു. "ഒരേ മേൽക്കൂരയ്ക്ക് കീഴിൽ താമസിച്ചുകൊണ്ട് ഒരു കേസ് നടത്താൻ കഴിയുമോ എന്ന് ഞാൻ ചോദിച്ചു. അവൾക്ക് ആവശ്യമുള്ള ഭക്ഷണം തയ്യാറാക്കാൻ ഞാൻ ജോലിക്കാരോട് ആവശ്യപ്പെട്ടു. ഞങ്ങൾ ഏകദേശം ഒന്നര മണിക്കൂർ സംസാരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് അവസരം നൽകണമെന്നതായിരുന്നു ജ്യോതിയുടെ ഒരേയൊരു ആവശ്യം. എന്നാൽ അത് എൻ്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല," പവൻ സിംഗ് കൂട്ടിച്ചേർത്തു.

ഏകദേശം രണ്ട് മാസം മുൻപ്, താൻ അവഗണിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ജ്യോതി സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പോടെയാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പുറത്തറിഞ്ഞത്. പിന്നാലെയാണ് ഇരുവർക്കും പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായത്.

നേരത്തെ, ഒരു പൊതുപരിപാടിയിൽ വെച്ച് നടിയെ മോശമായി സ്പർശിച്ചതിനെ തുടർന്ന് പവൻ സിംഗ് വിവാദത്തിൽപ്പെട്ടിരുന്നു. ഈ സംഭവത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും, മോശം അനുഭവം നേരിട്ടതിനെത്തുടർന്ന് താൻ ഇനി ഭോജ്പുരി സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രതിശ്രുതിയെ അതിക്രമത്തിന് ഇരയായ നടി പറയുകയും ചെയ്തിരുന്നു. 

Tags:    

Similar News