പത്ത് കെട്ടിയെങ്കിലും പണമോ സ്വര്‍ണമോ തട്ടാനുള്ള ശ്രമം രേഷ്മ നടത്തിയിട്ടില്ലെന്ന് പോലീസിന്റെ നിഗമനം! പലരും കെട്ടിയത് താലി മാത്രം; സ്വര്‍ണമാല പോലും ഉണ്ടായിരുന്നില്ല; നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് വാങ്ങിയത്; രേഷ്മക്ക് വേണ്ടത് സ്‌നേഹം മാത്രമായിരുന്നോ?
പത്ത് കെട്ടിയെങ്കിലും പണമോ സ്വര്‍ണമോ തട്ടാനുള്ള ശ്രമം രേഷ്മ ശ്രമം നടത്തിയിട്ടില്ലെന്ന് പോലീസിന്റെ നിഗമനം!
തിരുവനന്തപുരം: സ്‌നേഹത്തിനായാണ് പത്തോളം വിവാഹം കഴിച്ചതെന്ന് വിവാഹ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രേഷ്മ കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം ശരിവെക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തേക്ക്. പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകള്‍ നടത്തിയതെന്നാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ഉയരുന്ന നിഗമനം. വിവാഹം കഴിച്ചവരില്‍ നിന്ന് പണം തട്ടാനുള്ള ആസൂത്രിതമായ ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പത്ത് വര്‍ഷത്തിനിടെ 10 വിവാഹം പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. സ്വര്‍ണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരില്‍നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കല്‍ത്തന്നെയുണ്ടായിരുന്നു. ഭര്‍തൃവീട്ടുകാരോടും നല്ല അടുപ്പമാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. വിവാഹങ്ങള്‍ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്‌നേഹത്തിനുവേണ്ടിയാണെന്നുമെന്ന് രേഷ്മയുടെ മൊഴി സത്യമാണെന്നാണ് വിലയിരുത്തല്‍.
യാത്രാവശ്യങ്ങള്‍ക്കുള്ള പണം മാത്രമാണ് ഭര്‍ത്താക്കന്മാരില്‍നിന്ന് രേഷ്മ വാങ്ങിയിരുന്നത്. ബിഹാറില്‍ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇവര്‍ വാളകത്തെ വീട്ടില്‍നിന്നു പോയിരുന്നത്. കൃത്യമായ ഒരു സമയക്രമം തയാറാക്കി ഇവര്‍ ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. തന്നെ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഇനിയും തട്ടിപ്പു തുടരുമെന്നും രേഷ്മതന്നെ പൊലീസിനോടു പറഞ്ഞിരുന്നു.
ബിഹാറില്‍ അധ്യാപികയായിരുന്ന രേഷ്മ, 2024-ല്‍ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാന്‍ നിശ്ചയിക്കുകയും ചെയ്തത്. യുഎസില്‍ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാര്‍ച്ച് ഒന്നിനും വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചു. എല്ലാവരെയും മാട്രിമോണിയല്‍ വൈബ്സൈറ്റ് വഴിയാണ് രേഷ്മ പരിചയപ്പെട്ടത്.
വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളില്‍ തിരിച്ച് വിദേശത്തേക്കു പോയിരുന്നു. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത് കോട്ടയം സ്വദേശിയാണ്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും അമ്പലം അടച്ചതിനാല്‍ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിന് രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.
യാത്രാവശ്യങ്ങള്‍ക്കുള്ള പണം മാത്രമാണ് ഭര്‍ത്താക്കന്മാരില്‍നിന്ന് രേഷ്മ വാങ്ങിയിരുന്നത്. ബിഹാറില്‍ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇവര്‍ വാളകത്തെ വീട്ടില്‍നിന്നു പോയിരുന്നത്. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവര്‍ ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു.
വിവാഹങ്ങള്‍ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്‌നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മയുടെ മൊഴി. പോലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ലെങ്കിലും വിശദമായ അന്വേഷണത്തില്‍ ഇതു സത്യമാണെന്നാണു കരുതുന്നത്. തന്നെ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഇനിയും തട്ടിപ്പു തുടരുമെന്നും രേഷ്മതന്നെ പോലീസിനോടു പറഞ്ഞിരുന്നു.
30 കാരിയായ രേഷ്മ ദാമ്പത്യത്തില്‍ ഇത്രയും പേരെ കുരുക്കിയത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമം വിവാഹശേഷം കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബന്ധത്തിലായിരുന്നു കുഞ്ഞുണ്ടായത്. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പഞ്ചായത്തംഗവുമായുള്ള വിവാഹ ദിവസം കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് കുളിമുറിയില്‍ കയറിയെങ്കിലും കുളിച്ചിരുന്നില്ല.
ഇത് പ്രതിശ്രുത വരന്റെ സുഹൃത്തിന്റെ ഭാര്യ കണ്ടുപിടിച്ചു. സംശയം മണത്ത ഇവര്‍ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. ബ്യൂട്ടിപാര്‍ലറില്‍ കയറിയ തക്കത്തിന് രേഷ്മയുടെ ബാഗ് ഇവര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മുന്‍വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. ഇതോടെയാണ് രേഷ്മയ്ക്ക് പിടിവീണത്. സംസ്‌കൃതം ന്യായത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.
തീവണ്ടിയാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികള്‍ എന്നിവരെയും വിവാഹം ചെയ്തതായി വിവരമുണ്ട്. കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതല്‍ കാലം ജീവിച്ചത്. ഭൂരിഭാഗം ഭര്‍ത്താക്കന്മാരെയും ഒരാഴ്ചയ്ക്കുശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രേഷ്മയുടെ രീതി.