മാതാവ് വര്‍ഷങ്ങളായി സ്‌കീസോഫ്രീനിയ രോഗത്തിന് ചികിത്സയില്‍; പിതാവ് ആക്രമിക്കാന്‍ വരുന്നുവെന്നും തോക്ക് ചൂണ്ടിയെന്നതുമെല്ലാം വെറും തോന്നല്‍ മാത്രം; കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മകന്‍ കാര്‍ത്തിക്; പിതാവ് കുത്തേറ്റ് പിടിഞ്ഞു മരിക്കുന്നത് നോക്കി നിന്ന് മകളും

മാതാവ് വര്‍ഷങ്ങളായി സ്‌കീസോഫ്രീനിയ രോഗത്തിന് ചികിത്സയില്‍

Update: 2025-04-21 05:40 GMT

ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ ഡി.ജി.പി ഓംപ്രകാശിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഓംപ്രകാശിനെ കൊലപ്പെടുത്തിയ ഭാര്യ പല്ലവിക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിന്റെ മകന്‍ കാര്‍ത്തികാണ് ഇക്കാര്യം പറഞ്ഞത്. മാതാവ് വര്‍ഷങ്ങളായി സ്‌കീസോഫ്രീനിയക്ക് ചികിത്സയിലായിരുന്നുവെന്ന വെളിപ്പെടുത്തല്‍ കാര്‍ത്തിക് നടത്തിയെന്നാണ് ഇന്ത്യ ടുഡേ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 12 വര്‍ഷമായി ഡി.ജി.പിയുടെ ഭാര്യയായ പല്ലവി മനോരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് ആക്രമിക്കാന്‍ വരുന്നുവെന്നതും തോക്ക് ചൂണ്ടിയെന്നതുമെല്ലാം മാതാവിന്റെ വെറും തോന്നല്‍ മാത്രമാണെന്നും മകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം പല്ലവി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി തന്നെ ആക്രമിക്കാന്‍ ഓംപ്രകാശ് ശ്രമിച്ചു എന്നാണ്. തോക്കു ചൂണ്ടിയതു കൊണ്ട് ആത്മരക്ഷാര്‍്ഥം കറിക്കത്തി കൊണ്ട് കുത്തിയെന്നാണ് പല്ലവിയുടെ മൊഴി.

അതേസമയം, സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നു. അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെച്ചൊല്ലി നിരന്തരം വീട്ടില്‍ വഴക്കുണ്ടായിരുന്നു. വഴക്കിനിടെ ഭാര്യ പല്ലവി ഓം പ്രകാശിനെ കുത്തി വീഴ്ത്തുകയായിരുന്നു. വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്ത് മുറിവുകളുണ്ട്. നിലത്തുവീണ ഓം പ്രകാശ് പിടഞ്ഞു മരിക്കുന്നത് വരെ ഭാര്യ നോക്കി നിന്നു. ഈ സമയം വീട്ടിലുണ്ടായ മകളും ഓം പ്രകാശിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തിലാണ് ബംഗളൂരു നഗരത്തെ ഞെട്ടിച്ച് 68കാരനായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത്. ഓം പ്രകാശിനെ (68) ബംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു നിലയുള്ള വീട്ടിലെ താഴെ നിലയില്‍ പരിക്കുകളോടെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

ഓം പ്രകാശ് എന്നും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ ആക്രമിച്ചപ്പോള്‍ സ്വയരക്ഷക്കായി കത്തിയെടുത്ത് കുത്തുകയായിരുന്നെന്നുമാണ് ഭാര്യ ആദ്യം പറഞ്ഞിരുന്നത്. 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാര്‍ ചമ്പാരന്‍ സ്വദേശിയാണ്. 2015ലാണ് ഡി.ജി.പിയായി ചുമതലയേറ്റത്. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Tags:    

Similar News