പടിയൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ഉത്തരാഖണ്ഡിലെ കേദര്‍നാഥിലെ വിശ്രമ കേന്ദ്രത്തില്‍; ഇരിങ്ങാലക്കുട പോലീസ് ഉത്തരാഖണ്ഡിലേക്ക് പുറപ്പട്ടു; ഒളിവില്‍ കഴിയവേ ഹൃദയാഘാതത്താല്‍ മരണമെന്ന് പ്രാഥമിക നിഗമനം; രണ്ട് ഭാര്യമാരെ അരുംകൊല ചെയ്ത പ്രതിക്ക് അകാല മരണം
പടിയൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
പടിയൂര്‍: തൃശ്ശൂര്‍ പിടിരൂരില്‍ ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡലെ കേദര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തയിത്. ഇരട്ടക്കൊലപാതക കേസില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കയേവയണ് മൃതദേഹം ഉത്തരാഖണ്ഡില്‍ കണ്ടെത്തിയെന്ന വിവരം എത്തിയത്. ഇതോടെ കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട പോലീസ് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പ്രേംകുമാറിന്റെ മരണം സംഭവിച്ചിരിക്കുന്നത് ഹൃദയാഘാതത്താലാണ്. ആത്മഹത്യയാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ട്. നേരത്തെ കൊടുംകുറ്റവാളിയായ ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് പ്രേംകുമാര്‍ മരിച്ചെന്ന വിവരം പോലീസിന് ലഭിക്കുന്നത്. മൂന്ന് കൊലപാതക കേസുകളിലെ പ്രതിയാണ് പ്രേംകുമാര്‍.
ഭാര്യ രേഖയെയും അമ്മ മണിയെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ നാടുവിട്ട് പോയത്. രേഖയെ കൊലപ്പെടുത്തിയ ശേഷമാണ് മണിയെ പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. രേഖയെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം രാത്രി പത്തരയോടെ ഫോറന്‍സിക്കും ഡോഗ് സ്‌ക്വാഡുമെല്ലാം എത്തിയശേഷം വന്ന മറ്റൊരു പോലീസ് സംഘമാണ് ഇയാള്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന വിവരം പുറത്തുവന്നത. വിവാഹശേഷം ഒരുമാസം, എറണാകുളത്ത് ഇയാള്‍ ജോലിചെയ്യുന്ന ഹോട്ടലില്‍ത്തന്നെയാണ് ഇരുവരും താമസിച്ചിരുന്നത്. പിന്നീട് കോഴിക്കോട്ടേക്ക് പോയി. പുതുക്കാട് ഹോട്ടലില്‍ ജോലി ചെയ്തിരുന്നപ്പോള്‍ രേഖയെ അവിടെ സൂപ്പര്‍വൈസറാക്കി.
ടിടിസി പാസായ തനിക്ക് ഈ ജോലി താത്പര്യമില്ലെന്ന് പ്രേംകുമാറിനോട് രേഖ പറഞ്ഞിരുന്നു. നേരത്തേ കാറളത്തും പാലക്കാട്ടും സ്‌കൂളുകളില്‍ താത്കാലികമായി ജോലിചെയ്തിട്ടുള്ള രേഖ പിഎസ്സി സപ്ലിമെന്ററി പട്ടികയിലുമുണ്ട്. ഹോട്ടലില്‍നിന്നുള്ള രേഖയുടെ ശമ്പളം വാങ്ങിയിരുന്നത് പ്രേംകുമാറാണ്. റൂറല്‍ പോലീസ് മൂന്ന് ഭാഷകളില്‍ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിനെത്തുടര്‍ന്ന് ലഭിക്കുന്ന ഫോണ്‍ കോളുകള്‍ മുഴുവന്‍ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടേതായിരുന്ു. എറണാകുളം, കോട്ടയം, തൊടുപുഴ, തിരുവനന്തപുരം തുടങ്ങി പത്തിടങ്ങളില്‍നിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇവിടങ്ങളില്‍ പോയി പോലീസ് അന്വേഷണം നടത്തി.
ഹോട്ടല്‍ മാനേജരായി ഒട്ടേറെ സ്ഥാപനങ്ങളില്‍ ജോലിചെയ്ത പ്രേംകുമാറിന് വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെന്ന് പോലീസ് പറയുന്നു. ആകര്‍ഷകമായ സംസാരവും പെരുമാറ്റവുംകൊണ്ട് നിരവധി സ്ത്രീകളെ ഇയാള്‍ വലയിലാക്കിയിട്ടുണ്ട്. ആറുമാസത്തില്‍ കൂടുതല്‍ ആരുമായും ഇയാള്‍ വലിയ ബന്ധം പുലര്‍ത്തിയിട്ടില്ല. സൂത്രശാലിയായ ക്രിമിനലാണ് പ്രേംകുമാറെന്നാണ് പോലീസ് വ്യക്തമക്കിയത്. 2019-ല്‍ ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ ആറുമാസത്തിനുശേഷമാണ് ഇയാള്‍ പിടിയിലായത്.
പ്രേംകുമാര്‍ ഭാര്യ രേഖയുടെ അമ്മ മണിയുടെ പേരിലും മൊബൈല്‍ സിം എടുപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ സിംകാര്‍ഡുമായായാണ് പ്രേംകുമാര്‍ ഒളിവില്‍ പോയതെന്നാണ് പുറത്തുവന്ന വിവരം. രേഖയ്ക്കുവേണ്ടിയാണെന്ന് വിശ്വസിപ്പിച്ചാണിതെന്ന് സഹോദരി പോലീസിനെ അറിയിച്ചു. പ്രേംകുമാര്‍ സ്വന്തം ഫോണ്‍ വളരെ കുറച്ചേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. ഭാര്യയുടെ ഫോണ്‍ ആണ് കൂടുതലും ഉപയോഗിച്ചിരുന്നത്. രേഖയുടെ ഫോണില്‍നിന്ന് പലരെയും പ്രേംകുമാര്‍ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു.