റൂമിനുള്ളിലെ കിടക്ക മറിഞ്ഞുകിടക്കുന്നു; ഫോണും വണ്ടിയുടെ താക്കോലും പരിസരത്ത് നിന്നും കിട്ടി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയും ക്രൂരത; വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം ആറ്റിൽ; വിപിന്‍ നായർക്ക് സംഭവിച്ചതെന്ത്? ഉത്തരമില്ലാതെ പോലീസ്; സിസിടിവി ദൃശ്യങ്ങൾ നിർണയകമാകും!

Update: 2025-06-11 14:38 GMT

കോട്ടയം: വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം കണ്ടെത്തി. വൈക്കം തലയാഴം കരിയാറ്റിൽ നിന്നാണ് മൃതദേഹം കിട്ടിയത്. വൈക്കം തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെ(54)യാണ് ബുധനാഴ്ച വൈകീട്ട് മൂന്നിന് ഫാമിന് സമീപം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതുപോലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമാകുമെന്നും പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതാകുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷെ, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്.

ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News